കേരളത്തിന്റെ പുന:സൃഷ്ടിക്കായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ഉപയോഗപ്പെടുത്തിക്കൂടേ എന്ന് ദേവദത്ത് പട് നായിക്

തിരുവനന്തപുരം: (www.kvartha.com 27.08.208) സംസ്ഥാനത്ത് പ്രളയം വരുത്തിവച്ച നാശനഷ്ടങ്ങളെ എങ്ങനെ തരണം ചെയ്യാം എന്ന ചിന്തയിലാണ് രക്ഷാപ്രവര്‍ത്തകരും ഭരണകൂടവും. അതിനിടെയാണ് വ്യത്യസ്ത അഭിപ്രായവുമായി സാഹിത്യകരന്‍ ദേവദത്ത് പട്‌നായിക്കിന്റെ രംഗപ്രവേശം.

കേരളത്തിന്റെ പുന:സൃഷ്ടിക്കായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കള്‍ ഉപയോഗപ്പെടുത്തിക്കൂടേ എന്ന ചോദ്യമുന്നയിച്ചിരിക്കുകയാണ് ദേവദത്ത്. ട്വിറ്ററിലൂടെയാണ് ദേവദത്ത് ഈ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

 “Can’t we use Padmanabhaswami’s wealth for rebuilding Kerala?”: Devdutt Pattanaik, Thiruvananthapuram, News, Politics, Padmanabhaswamy Temple, Twitter, Religion, Trending, Kerala

'ദൈവത്തിന്റെ സ്വന്തം നാട് പുനര്‍നിര്‍മ്മിക്കാന്‍ ദൈവത്തിന്റെ ( പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ) സമ്പത്ത് ഉപയോഗിച്ചുകൂടേ, പ്രത്യേകിച്ച് കേന്ദ്രത്തിലെ രാഷ്ട്രീയപ്രവര്‍ത്തകര്‍ വില കുറഞ്ഞ തരംതാണ രീതിയില്‍ ആകുമ്പോള്‍ ? സര്‍ക്കാരും സംസ്ഥാനവും, പുരോഹിതരും ജനങ്ങളും ഇതിന് അനുവദിക്കില്ലേ' ? എന്ന് ദേവ്ദത്ത് പട്‌നായിക് തന്റെ ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പ്രളയം വരുത്തി വച്ച നാശനഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇതുവരെയുള്ള ചില കണക്കുകള്‍ മാത്രം നോക്കിയാല്‍ 35,000 കോടിയിലധികമാണ് കേരളത്തിന്റെ നഷ്ടമെന്നാണ് വിലയിരുത്തല്‍. മലയാള നാടിനെ പുന:സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ സര്‍ക്കാരിനൊപ്പം ഓരോ കേരളീയന്റെയും ശക്തമായ പിന്തുണ ആവശ്യമാണ്.

Keywords: “Can’t we use Padmanabhaswami’s wealth for rebuilding Kerala?”: Devdutt Pattanaik, Thiruvananthapuram, News, Politics, Padmanabhaswamy Temple, Twitter, Religion, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?