'കള്ളുകുടി'യില്‍ വന്‍ കുറവ്: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17കോടി രൂപയുടെ ഇടിവ്


തിരുവനന്തപുരം (www.evisionnews.co): പ്രളയം വന്നതോടെ ഓണത്തിന് മദ്യവില്‍പ്പന കുത്തനെ കുറഞ്ഞുവെന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 കോടി രൂപയുടെ കുറവാണ് ബിവറേജസ് കോര്‍പ്പറേഷന് വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തിരുവോണത്തിനുള്‍പ്പെടെ 533 കോടി രൂപയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റഴിച്ചത്. എന്നാല്‍ ഇക്കുറി ഓണക്കാലത്ത് മലയാളികള്‍ വാങ്ങിച്ച് കുടിച്ചത് 516 കോടി രൂപയുടെ മദ്യം മാത്രമാണ്. ഓണം സീസണിലെ 10 ദിവസത്തെ കണക്കാണിത്.

ഈ ഓണം സീസണില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലാണ്. 1.22 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്. പ്രളയത്തെത്തുടര്‍ന്ന് ആകെയുള്ള 270 ബിവറേജസ് ഔട്ട്ലെറ്റുകളില്‍ 60 എണ്ണം അടച്ചിട്ടിരുന്നു. തിരുവോണത്തിന് ബെവ്കോ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഉത്രാടത്തിന് 88 കോടി രൂപയുടെയും അവിട്ടത്തിന് 59 കോടി രൂപയുടെയും മദ്യം ബിവറേജസ് ഔട്ട്ലെറ്റുകള്‍ വഴി വിറ്റെന്ന് കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?