നാട്ടിലിറങ്ങുന്ന കാട്ടുകൊമ്പന്മാരേക്കൊണ്ടു പൊറുതിമുട്ടി; അവന്‍ വന്നാലുടന്‍ കണ്ടെത്താന്‍ ഇനി വനംവകുപ്പിന്റെ ക്യാമറകണ്ണുകള്‍

പാലക്കാട്: (www.kvartha.com 14.07.2018) ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകളെ കുടുക്കാന്‍ ഇനി വനംവകുപ്പിന്റെ ക്യാമറകണ്ണുകള്‍. കാലങ്ങളായി ജനവാസ മേഖലകളില്‍ ഇറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കാട്ടുകൊമ്പന്‍മാരുടെ ശല്യത്തിനെതിരെ ജനരോക്ഷം ശക്തമായതോടെയാണ് വനംവകുപ്പ് പുതിയ പദ്ധതിയുമായി രംഗത്തുവരുന്നത്.

ഇതിന്റെ പ്രഥമഘട്ടമെന്നോണം കാടിറങ്ങുന്ന കൊമ്പന്മാരെക്കുറിച്ച് പഠനം നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനുശേഷം കാട്ടാനകളെ എങ്ങിനെയൊക്കെ നേരിടാമെന്നതിനെക്കുറിച്ച് വനംവകുപ്പ് അധികൃതര്‍ പഠനം നടത്തും. പഠനത്തിന്റെ ഭാഗമായി വാളയാര്‍ റേഞ്ചിനു കീഴില്‍ സ്ഥിരമായി കാട്ടാനകളിറങ്ങുന്ന പ്രദേശങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം.

Forest camera search wild elephant, Palakkad, News, Study, Wild Elephants, Local-News, Kerala

കൊട്ടേക്കാട് സെക്ഷനില്‍പ്പെട്ട് ആറങ്ങോട്ടുകുളമ്പ്, പന്നിമട, പുതുശ്ശേരി സൗത്ത് സെക്ഷനു കീഴിലായി വേലഞ്ചേരി, പയറ്റുകാട്, വല്ലടി എന്നിവിടങ്ങളിലായിട്ടാണ് വനംവകുപ്പ് നാല്‍പതോളം ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.

ആനകളിറങ്ങുന്ന മേഖലകളില്‍ ക്യാമറകണ്ണുകള്‍ സജീവമാകുന്നതോടെ ഏറെ ശല്യക്കാരായ കൊമ്പന്മാരെ വേഗം തിരിച്ചറിയാനും കഴിയും. നിലവില്‍ തമിഴ്‌നാട്ടിലെ വനമേഖലകളില്‍ നിന്നും ശല്യക്കാരായ ആനകളെ വാളയാര്‍ കാട്ടിലൂടെ കേരളത്തിലേക്ക് തുരത്തുന്നതിനാലാണ് അടുത്തകാലത്തായി ജില്ലയുടെ പലഭാഗങ്ങളിലും ജനവാസ മേഖലകളില്‍ ആനശല്യം തുടര്‍ക്കഥയാവാന്‍ കാരണമായത്.

Keywords: Forest camera search wild elephant, Palakkad, News, Study, Wild Elephants, Local-News, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?