അന്‍സാരിയെ തല്ലിക്കൊന്ന കുറ്റവാളികളെ പുഷ്പഹാരമണിഞ്ഞ് സ്വീകരിച്ച് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ

രാംഘട്ട്(ജാര്‍ഖണ്ഡ്): (www.kvartha.com 07.07.2018) ജനകൂട്ട വിചാരണയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പറയുമ്പോള്‍ തന്നെ ജനകൂട്ട വിചാരണ കേസിലെ പ്രതികളെ പ്രോല്‍സാഹിപ്പിക്കുന്ന നിലപാടുമായി കേന്ദ്ര സര്‍ക്കാര്‍. രാംഘട്ട് ആള്‍കൂട്ട വിചാരണ കേസില്‍ എട്ട് കുറ്റവാളികളെ പുഷ്പഹാരമണിയിച്ച് സ്വീകരിക്കുന്ന കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.

ബീഫ് കടത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഇക്കഴിഞ്ഞ കഴിഞ്ഞ വര്‍ഷം ജൂണിലാണ് അലിമുദ്ദീന്‍ അന്‍സാരിയെ (40) ഗോരക്ഷാ പ്രവര്‍ത്തകര്‍ അടിച്ചുകൊന്നത്.  ജൂണ്‍ 29നായിരുന്നു കൊല നടന്നത്.

Union minister Jayant Sinha garlands 8 convicted for Ramgarh mob lynching

ഇപ്പോള്‍ എട്ട് പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതിന് ശേഷം നടന്ന സ്വീകരണ യോഗത്തിലാണ് മന്ത്രി കുറ്റവാളികളെ ഹാരമിട്ട് സ്വീകരിച്ചത്. ബിജെപിയാണ് സ്വീകരണചടങ്ങ് സംഘടിപ്പിച്ചത്.

എട്ട് പേര്‍ക്കും ജാമ്യം ലഭിക്കാനായി വാദിച്ച അഭിഭാഷകന്‍ ബി ബി ത്രിപാഠി ദൈവത്തെ പോലെയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ബിജെപി എം എല്‍ എ ശങ്കര്‍ ചൗധരി പറഞ്ഞു.

രാംഘട്ട് കേസില്‍ ആകെ 12 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ പതിനൊന്ന് പേരെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചു. അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Speaking at the event, BJP MLA Shankar Choudhary said advocate BB Tripathi, who represented the eight men for the bail plea, was like god and helped them get bails.

Keywords: National, RSS, BJP, Beef, Lynching 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?