പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകണമെങ്കില്‍ ഇമ്രാന്‍ ഖാന് പതിനെട്ടില്‍ കൂടുതല്‍ പേരെ കണ്ടെത്തണം

ഇസ്ലാമാബാദ്: (www.kvartha.com 27.07.2018) പാക്കിസ്ഥാനില്‍ നടന്ന പൊതുതിരഞ്ഞെടുപ്പിന്റെ ഔദ്യോഗീക ഫലപ്രഖ്യാപനങ്ങള്‍ പുറത്തുവന്നു. 119 സീറ്റ് നേടി ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ് രീക് ഇ ഇന്‍സാഫ് ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരിക്കുന്നത്. 63 സീറ്റുകള്‍ നേടി പാക്കിസ്ഥാന്‍ മുസ്ലീം ലീഗ്- നവാസ് രണ്ടാം സ്ഥാനം നേടി. ബിലാവല്‍ ഭൂട്ടോ നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 43 സീറ്റുകള്‍ ലഭിച്ചു.

137 സീറ്റുകള്‍ ലഭിക്കാതെ ഇമ്രാന്‍ ഖാന് കേവല ഭൂരിപക്ഷത്തിലെത്താന്‍ കഴിയില്ല. അതിനായി പതിനെട്ടിലേറെ പേരുടെ കൂടി പിന്തുണ ഇമ്രാന്‍ ഖാന് വേണം. സഖ്യകക്ഷികളെ രൂപീകരിച്ച് പിടി ഐ കേവലഭൂരിപക്ഷത്തിന് ശ്രമിക്കുമെന്നാണ് സൂചന. പാക്കിസ്ഥാനിലെ ദേശീയ നിയ്മസഭയ്ക്ക് 272 സീറ്റുകളാണ് ആകെയുള്ളത്. 

World, Pakistan, Imran Khan

ജൂലൈ 25നാണ് പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടന്നത്. പിടി ഐ ഭൂരിപക്ഷം നേടുമെന്ന് മുന്‍പ് തന്നെ വ്യക്തമായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആദ്യ ടെലിവിഷന്‍ അഭിമുഖത്തില്‍ കശ്മീര്‍ വിഷയത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Pakistan voted to elect its new prime minister on July 25. Early trends had shown PTI leading ahead of the Shehbaz Sharif led PMLN and the PPP. On Thursday itself, Imran Khan declared his victory in Pakistan.

Keywords: World, Pakistan, Imran Khan




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?