'ഉപ്പും മുളകും' ഫെയിം നിഷ സാരംഗിന് പിന്തുണയുമായി വനിതാ കമ്മീഷന്‍: സ്വമേധയാ കേസെടുക്കുമെന്ന് എം സി ജോസഫൈന്‍

കൊച്ചി: (www.kvartha.com 08.07.2018) 'ഉപ്പും മുളകും' ഫെയിം നിഷ സാരംഗിന് പിന്തുണയുമായി വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എം സി ജോസഫൈന്‍ രംഗത്ത്. സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ നടി നിഷ സാരംഗിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്വമേധയ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന പീഡനങ്ങള്‍ ഗൗരവകരമായ വിഷയമാണെന്നും ഈ വിഷയത്തില്‍ പോലീസും ശക്തമായി ഇടപെടണമെന്നും ജോസഫൈന്‍ വ്യക്തമാക്കി.

എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീകള്‍ പീഡനത്തിനിരയാകുന്നതായാണ് പുറത്തുവരുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. പീഡനങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ തയാറാകണമെന്നും ജോസഫൈന്‍ വ്യക്തമാക്കി. അതിജീവനത്തിനു വേണ്ടി മൂല്യങ്ങള്‍ കാത്തുവെച്ച് പോരാടിയ നടിക്ക് സംവിധായകനില്‍ നിന്നും ഉണ്ടായ പീഡനങ്ങള്‍ അപലപനീയമാണെന്നും ഈ വിഷയത്തില്‍ പോലീസ് ഇടപെടണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.

Kerala, Kochi, News, Actress, Molestation attempt, Director, Women, Case, Uppum Mulakum, Serial, TV, MC Josaphine, Women commission.

ജനപ്രിയ സീരിയലായ ഉപ്പും മുളകിലെ സംവിധായകനില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം കഴിഞ്ഞ ദിവസമാണ് നടി നിഷ സാരംഗ് ഒരു ചാനല്‍ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്. വിദേശത്ത് ഒരു അവാര്‍ഡ് ഷോയ്ക്ക് അനുവാദത്തോടെ പോയ തന്നെ കാരണം കൂടാതെ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയെന്നും നിഷ വെളിപ്പെടുത്തിയിരുന്നു. സംവിധായകന്റെ പീഡനശ്രമം തുറന്നുപറഞ്ഞതിനാലാണ് പരമ്പരയില്‍ നിന്ന് ഒവിവാക്കിയതെന്നാണ് വിവരം. നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Keywords: Kerala, Kochi, News, Actress, Molestation attempt, Director, Women, Case, Uppum Mulakum, Serial, TV, MC Josaphine, Women commission.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?