ഒന്നര വയസുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച സംഭവത്തില്‍ മാതാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

കാസര്‍കോട്: (www.kasargodvartha.com 19.07.2018) ഒന്നര വയസുള്ള കുഞ്ഞ് കിണറ്റില്‍ മരിച്ച സംഭവത്തില്‍ മാതാവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. എരിയാല്‍ വെള്ളീരിലെ നസീമയുടെ മകള്‍ ഷംനയാണ് ബുധനാഴ്ച വൈകിട്ടോടെ വീടിന് 100 മീറ്റര്‍ അകലെ വയലിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മുങ്ങിമരിച്ചത്. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി കുഞ്ഞിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

നസീമയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതിനാല്‍ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എത്ര കുട്ടികളാണുള്ളതെന്നു പോലും ഇവര്‍ക്കറിയുന്നില്ലെന്നും പോലീസ് അറിയിച്ചു. വീട്ടമ്മ കുഞ്ഞിനെ കിണറ്റിലെറിഞ്ഞുവെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ കുഞ്ഞ് മുങ്ങിമരിച്ചുവെന്ന നിലയിലാണ് പോലീസ് ഇപ്പോള്‍ കേടെുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍നടപടികളുണ്ടാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

കാസര്‍കോട് എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. ഒന്നര വയസുള്ള ഷംനയെ കൂടാതെ മറ്റ് ഏഴു കുട്ടികളും നസീമയ്ക്കുണ്ട്. കുഞ്ഞിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഉച്ചയോടെ എരിയാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Related News:
ഒന്നര വയസുള്ള കുഞ്ഞിനെ മാതാവ് കിണറ്റിലെറിഞ്ഞു കൊന്നു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Eriyal, Police, Investigation, Drown, Baby's death; Mother questioned
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?