ലോകകപ്പ് മല്‍സരം കണ്ട് തിരിച്ചെത്തിയ ഭര്‍ത്താവ് കണ്ടത് ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങള്‍; കൊല നടന്നത് മോഷണശ്രമത്തിനിടയില്‍

കെയ് റോ: (www.kvartha.com 25.06.2018) കെയ് റോയില്‍ വീട്ടമ്മയേയും രണ്ട് പെണ്മക്കളേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അപാര്‍ട്ട്‌മെന്റിലാണ് മൂന്ന് മൃതദേഹങ്ങളും കാണപ്പെട്ടത്. 38 വയസായ വീട്ടമ്മയെ ഷോള്‍ കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. 14 വയസുള്ള മകളെ ടെലിഫോണ്‍ വയര്‍ കൊണ്ട് കഴുത്തുമുറുക്കിയും 12 വയസുള്ള മകളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ ഗൃഹനാഥന്‍ അടുത്തുള്ള കഫേയില്‍ റഷ്യയും ഈജിപ്തുമായുള്ള ഫുട്‌ബോള്‍ മല്‍സരം കാണുകയായിരുന്നു.

world, Murder, Egypt

മല്‍സര ശേഷം അപാര്‍ട്ട്‌മെന്റിലെത്തിയ യുവാവ് ഭാര്യയുടേയും മക്കളുടേയും മൃതദേഹങ്ങള്‍ കണ്ട് ഞെട്ടി. ഭര്‍ത്താവിന്റെ നിലവിളി കേട്ടെത്തിയ അയല്‍ വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്.

അപാര്‍ട്ട്‌മെന്റില്‍ നിന്നും മൂന്ന് ലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട്‌സ് കാണാതായിട്ടുണ്ട്.

കൊല നടന്ന സമയത്ത് അജ് ഞാതരായ സ്ത്രീയും പുരുഷനും അപാര്‍ട്ട്‌മെന്റിനുള്ളിലേയ്ക്ക് കടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Dubai: A woman and her two daughters were found murdered at their apartment in Cairo, Egypt, while the father was watching the World Cup match between Egypt and Russia at a nearby cafe.

Keywords: world, Murder, Egypt 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?