കെവിന്‍ കൊലപാതകം: കൂട്ടുനിന്ന പോലീസുകാരെ പിരിച്ചു വിടണം;കോടിയേരി

തിരുവനന്തപുരം:(www.kvartha.com 04/05/2018) കേരളം ഞെട്ടിയ കെവിന്‍ കൊല്ലപാതക കേസില്‍ കൂട്ടുനിന്ന പോലീസുകാരെ സര്‍വീസില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചു വിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണന്‍. കേസില്‍ ഉള്‍പെട്ട എ.എസ്.ഐ ബോധപൂര്‍വ്വം പ്രതികളെ സഹായിച്ചു. എ.എസ്.ഐക്ക് മൂന്‍ മുഖ്യമന്ത്രിയുമായി ബന്ധമുണ്ട്. ചെങ്ങന്നൂരില്‍ നേട്ടമുണ്ടാക്കാന്‍ എ.എസ്.ഐ കോണ്‍ഗ്രസുമായി ഒത്തുകളിക്കുകയായിരുന്നു.രാഷ്ട്രീയ മുതലെടുപ്പിനായി മുഖ്യമന്ത്രി പിണറായി വിജയനെ കേസിലേക്ക് വലിച്ചിഴച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണം മാറിയെന്ന് മനസിലാക്കാത്ത ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴും പോലീസിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുത്തക പത്രങ്ങളും മാധ്യമങ്ങും കേസ് രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിച്ചു. മാധ്യമ ജഡ്ജിമാരല്ല വിധികര്‍ത്താകളെന്നതിന്റെ താക്കീതാണ് ചെങ്ങന്നൂര്‍ വിജയം. അത് മാധ്യമ ജഡ്ജിമാര്‍ക്കും പാഠമാകണം. കൊലപാതകത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കില്‍ സര്‍ക്കാര്‍ പിന്തുണക്കില്ലെന്നും കോടിയേരി വ്യക്തമാക്കി. കെവിന്റെ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അത് കൃത്യമായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

News, Thiruvananthapuram, Kerala, Police, Kodiyeri Balakrishnan, Chief Minister,Kevin murder: policemen should be dismissed who help accused


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Police, Kodiyeri Balakrishnan, Chief Minister,Kevin murder: policemen should be dismissed who help accused


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?