വീണ്ടും ഉര്‍ദ്ദുഗന്‍

ഇസ്താന്‍ബൂള്‍(തുര്‍ക്കി): (www.kvartha.com 25.06.2018) തുര്‍ക്കിയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റെസെപ് ത്വയിബ് ഉര്‍ദ്ദുഗനിന് വീണ്ടും ജയം. രണ്ട് തിരഞ്ഞെടുപ്പുകളാണ് ഇത്തവണ തുര്‍ക്കി അഭിമുഖീകരിച്ചത്. പാര്‍ലമെന്റിലേയ്ക്കും പ്രസിഡന്റ് പദവിയിലേയ്ക്കുമായിരുന്നു തിരഞ്ഞെടുപ്പുകള്‍.

ഉര്‍ദ്ദുഗന്റെ പാര്‍ട്ടിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ് മെന്റ് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചു. എതിരാളിയായ മുഹറം ഇന്‍സിനെയാണ് ഉര്‍ദ്ദുഗന്‍ പരാജയപ്പെടുത്തിയത്.

World, Turkey, Erdogan

തിരഞ്ഞെടുപ്പില്‍ 88 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ ഉര്‍ദ്ദുഗന് 52.5 ശതമാനം വോട്ടുകള്‍ ലഭിച്ചു. റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവായ മുഹറം ഇന്‍സിന് 31.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

തുര്‍ക്കിയില്‍ അടിയന്തിരാവസ്ഥ ഇപ്പോഴും തുടരുകയാണ്.  2016ലെ പട്ടാള അട്ടിമറി ശ്രമത്തിന് ശേഷമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.  2019 നവബംറിലായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും എര്‍ദോഗന്‍ നേരത്തെ നടത്തുകയായിരുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Erdogan won 52.5 percent in the presidential poll while Ince, of the secular Republican People's Party (CHP), was on 31.5 percent, state-run Anadolu news agency said, based on a 99 percent vote count.

Keywords: World, Turkey, Erdogan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?