പ്രായപൂര്‍ത്തിയാവാത്ത മകളെയും മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയെ ജയിലിലടച്ചു

കാസര്‍കോട്: (www.kasargodvartha.com 10.06.2018) പ്രായപൂര്‍ത്തിയാവാത്ത മകളെയും മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം കാസര്‍കോട്ടേക്ക് ഒളിച്ചോടിയ യുവതിയെ കോടതി ജയിലിലടച്ചു. വരന്തരപ്പിള്ളി സ്വദേശിനിയും അംഗണ്‍വാടി ഹെല്‍പ്പറുമായ യുവതിയാണു ബുധനാഴ്ച അയല്‍വാസിയായ ഭാര്യയും മക്കളുമുള്ള കാമുകനോടൊപ്പം ഒളിച്ചോടിയത്.

ഇതേത്തുടര്‍ന്നു യുവതിയുടെ ഭര്‍ത്താവ് വരന്തരപ്പിള്ളി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ കാസര്‍കോട് ടൗണ്‍ എന്ന് കണ്ടതിനെ തുടര്‍ന്ന് വരന്തരപ്പിള്ളി പോലീസ് കാസര്‍കോട്ടെത്തുകയും കാസര്‍കോട് ടൗണ്‍ പോലീസിന്റെ സഹായത്തോടെ നഗരത്തിലെ ഒരു ലോഡ്ജില്‍ നിന്നും യുവതിയെയും കാമുകനെയും പിടികൂടുകയായിരുന്നു.
കഴിഞ്ഞദിവസം ഇരിങ്ങാലക്കുട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതി ഭര്‍ത്താവിന്റെ കൂടെ പോകണമെന്ന് മജിസ്‌ട്രേറ്റിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും പ്രായപൂര്‍ത്തിയാകാത്ത മക്കളോടു കാണിച്ച ക്രൂരത കണക്കിലെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

മാത്രവുമല്ല യുവതിയോടൊപ്പം ഒളിച്ചോടിയ കാമുകനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും മജിസ്‌ട്രേറ്റ് വാരന്തരപ്പള്ളി പോലീസിന് നിര്‍ദ്ദേശം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, court, husband, Police, Missing, Love, Investigation, Top-Headlines, Eloped woman remanded
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?