ഗുണ്ടാ മാഫിയകള്‍ തേര്‍വാഴ്ച നടത്തിയ നഗരത്തില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗുണ്ടാവിളയാട്ടം; സലൂണ്‍ തകര്‍ത്തു, കടയുടമയായ യുവാവിന് പരിക്ക്

ഉപ്പള: (www.kasargodvartha.com 12.06.2018) ഗുണ്ടാ മാഫിയകള്‍ തേര്‍വാഴ്ച നടത്തിയ ഉപ്പള നഗരത്തില്‍ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഗുണ്ടാവിളയാട്ടം. സലൂണ്‍ തകര്‍ക്കുകയും കടയുടമയായ യുവാവിനെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കഞ്ചാവ് മാഫിയയുടെ ഗുണ്ടാവിളയാട്ടം കാരണം കടകളിലെ ഗ്ലാസും ഫര്‍ണിച്ചറുമടക്കം അടിച്ചു തകര്‍ത്തു. കടയുടമ ബാത്തിഷയെ (28) പരിക്കുകളോടെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നയാബസാറിന് തൊട്ടടുത്ത സലൂണിന്റെ വരാന്തയില്‍ സ്ഥിരമായി കഞ്ചാവ് മാഫിയ സംഘം താവളമടിക്കുന്നത് കച്ചവടത്തിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നു ബാത്തിഷ പറയുന്നു. രണ്ടാം തവണയാണ് ഇതേ കട അടിച്ചു തകര്‍ക്കുന്നത്. നാലോളം സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ഈ പ്രദേശത്തു കഞ്ചാവ് മാഫിയ വിലസുന്നത് നാട്ടുകാരിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പ്രശ്‌നത്തിന് പരിഹാരം കാണാന്‍ വൈകിയാല്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് നാട്ടുകാര്‍ പറഞ്ഞു. പരാതി കൊടുത്താല്‍ കടയുടമയെ കുത്തി കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയാണ് സംഘത്തില്‍പ്പെട്ട നുഅ്മാന്‍, മുഷൈദ്, ബാത്തി  എന്നിവര്‍ സ്ഥലം വിട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Top-Headlines, Crime, Police, Investigation, Again Goonda attack in Uppala
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?