കുമ്പസാരം നടത്തിയത് രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസയുമായി ബന്ധപ്പെട്ട്, രഹസ്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി വൈദികന്‍ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി, വീഡിയോ ക്ലിപ്പ് ഉപയോഗിച്ച് ഡല്‍ഹിയില്‍ നിന്നെത്തിയ വൈദികനടക്കം എട്ടോളം പേര്‍ യുവതിയെ ഉപയോഗിച്ചു; സംഭവം പുറത്തറിഞ്ഞത് ഭര്‍ത്താവിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് ലേ മറേഡിയന്‍ ഹോട്ടലില്‍ റൂം എടുത്തതോടെ; കുമ്പസാരക്കൂട്ടിലെ ബ്ലാക്‌മെയിലിംഗ് കഥ ഇങ്ങനെ

ചെങ്ങന്നൂര്‍: (www.kvartha.com 26.06.2018) കുമ്പസാര രഹസ്യം ബ്ലാക്ക്‌മെയിലംഗിന് ഉപയോഗിച്ച് വൈദികര്‍ യുവതിയെ മാറിമാറി പീഡിപ്പിച്ച സംഭവത്തില്‍ ട്വിസ്റ്റ്. സംഭവത്തില്‍ ആരോപിതരായ അഞ്ച് വൈദികരെ നേരത്തെ സഭ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെങ്കിലും എട്ടോളം പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുതിയ വിവരം. എട്ടോളം പേര്‍ യുവതിയെ പീഡിപ്പിച്ചതായി യുവതിയുടെ ഭര്‍ത്താവ് സുഹൃത്തിനയച്ച ഓഡിയോ സന്ദേശത്തില്‍ ആരോപിച്ചെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതേതുടര്‍ന്ന് മറ്റു മൂന്ന് വൈദികര്‍ കൂടി ഉടന്‍ കുടുങ്ങുമെന്നാണ് വിവരം.

യുവതിയെ പരസ്പരം കാഴ്ചവയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നേരത്തെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നു. എന്നാല്‍ ഇതുവരെ പോലീസില്‍ ആരും പരാതി നല്‍കിയിട്ടില്ല. ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങളും സജീവമായി നടക്കുന്നുണ്്. വൈദിക വൃത്തിയില്‍ നിന്ന് ഇവരെ പുറത്താക്കാനും സാധ്യതയുണ്ട്. സംഭവത്തില്‍ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരും തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികനെയുമാണ് ഇപ്പോള്‍ സഭ സസ്‌പെന്‍ഡ് ചെയ്തത്.


രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസയുമായി ബന്ധപ്പെട്ട് കുമ്പസാരം നടത്തിയതോടെയാണ് യുവതി കുരുക്കിലായത്. രഹസ്യം ഭര്‍ത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി വൈദികന്‍ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തുകയും വീഡിയോ ക്ലിപ്പ് ഉപയോഗിച്ച് ഡല്‍ഹിയില്‍ നിന്നെത്തിയ വൈദികനടക്കം എട്ടോളം പേര്‍ യുവതിയെ ഉപയോഗിക്കുകയുമായിരുന്നുവെന്നാണ് ഓഡിയോ സന്ദേശത്തില്‍ വ്യക്തമാക്കുന്നത്. ഇത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. വൈദികനും യുവതിയും ഹോട്ടലില്‍ മുറിയെടുക്കുകയും ഭര്‍ത്താവിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടയ്ക്കുകയും ചെയ്തതോടെയാണ് സംഭവം ഭര്‍ത്താവറിഞ്ഞത്.

തിരുവല്ലക്കാരിയായ യുവതിയാണ് വൈദികരുടെ ലൈംഗിക ചൂഷണത്തിന് ഇരയായത്. സംഭവത്തില്‍ സ്ത്രീയുടെ ഭര്‍ത്താവായ പ്രവാസി മലയാളിയാണ് പരാതിയുമായി രംഗത്തെത്തിയത്. തന്റെ ഭാര്യയെ വൈദികര്‍ ചൂഷണം ചെയ്തതിനെക്കുറിച്ച് യുവതിയുടെ ഭര്‍ത്താവ് ഒരു പരിചയക്കാരനോട് സംസാരിക്കുന്ന ഫോണ്‍ സംഭാഷണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വൈദികരുടെ പേരുവിവരങ്ങളും സാഹചര്യങ്ങളും വ്യക്തമായി ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സംഭാഷണത്തില്‍ പറഞ്ഞിരിക്കുന്ന വൈദികരുടെ പടവും വിലാസവും ഫോണ്‍ നമ്പറുമടക്കം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

സംഭവം ഇങ്ങനെ:- രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസയുമായി ബന്ധപ്പെട്ട് നടത്തിയ കുമ്പസാര രഹസ്യം ഭര്‍ത്താവിനോട് വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു വൈദികന്‍ വീട്ടമ്മയെ ആദ്യം പീഡിപ്പിക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ അയാള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ മറ്റൊരു വൈദികന് കൈമാറി. ഈ ദൃശ്യങ്ങള്‍ കാട്ടി ആ വൈദികനും പീഡീപ്പിച്ചു. രണ്ടാമന്‍ ആ ദൃശ്യം മൂന്നാമന് നല്‍കുകയും അയാളും യുവതിയെ ബന്ധപ്പെട്ടു. ഇങ്ങനെ എട്ടോളം പേര്‍ ലൈംഗികമായി വീട്ടമ്മയെ ഉപയോഗിച്ചെന്നാണ് ഭര്‍ത്താവ് പറയുന്നത്.

ചൂഷണം വിവാഹത്തിന് മുമ്പേ തുടങ്ങിയിരുന്നുവെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. വിവാഹം കഴിക്കുന്നതിന് മുമ്പു തന്നെ യുവതിയെ ഓര്‍ത്തഡോക്‌സ് സഭയിലെ പല പുരോഹിതന്മാരും ലൈംഗികമായി ചൂഷണം ചെയ്തതായി ഭര്‍ത്താവ് പറയുന്നു. രണ്ടാമത്തെ മകളുടെ മാമോദീസയുടെ സമയത്ത് ഇതേകുറിച്ചോര്‍ത്ത് കുറ്റബോധം തോന്നിയ സ്ത്രീ ഇടവക വികാരിയുടെ അടുത്ത് ഇക്കാര്യങ്ങളെല്ലാം പറഞ്ഞ് കുമ്പസരിക്കുകയായിരുന്നു.

വിദേശത്തായിരുന്ന ഭര്‍ത്താവ് ഇതൊന്നും അറിഞ്ഞിരുന്നില്ല. യുവതിയെ കാണാന്‍ ഡല്‍ഹി ഭദ്രാസനത്തിലുള്ള വൈദികന്‍ കൊച്ചി ലേ മെറിഡീയന്‍ ഹോട്ടലില്‍ വന്നു മുറിയെടുത്തതോടെയാണ് ഭര്‍ത്താവ് സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഹോട്ടലിലെത്തിയ യുവതിയായിരുന്നു ഹോട്ടല്‍ ബില്ല് അടച്ചത്. യുവതിയുടെ കൈവശമിരുന്ന ക്രെഡിറ്റ് കാര്‍ഡുപയോഗിച്ചായിരുന്നു പെയ്‌മെന്റ്. എന്നാല്‍ പണം അടച്ചതായുള്ള ബാങ്ക് സന്ദേശം കാര്‍ഡിന്റെ ഉടമയായ യുവതിയുടെ ഭര്‍ത്താവിന്റെ മൊബൈലിലേക്കെത്തി. പണം എന്തിന് ചെലവഴിച്ചുവെന്ന ഭര്‍ത്താവിന്റെ അന്വേഷണമാണ് യുവതിയും വൈദികനും ഹോട്ടലില്‍ മുറിയെടുത്തതിലേക്കെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് വിശദമായി ചോദിച്ചതോടെ മറ്റു വൈദികരുടെ കാര്യവും യുവതി വെളിപ്പെടുത്തുകയായിരുന്നു.

ഡല്‍ഹിയിലെ വൈദികന്‍ തന്റെയൊപ്പം ജൂനിയറായി സ്‌കൂളില്‍ പഠിച്ചയാളാണെന്നും ഭര്‍ത്താവ് പറയുന്നുണ്ട്. അതേസമയം ഭാര്യ ഇരുപത് ശതമാനം കാര്യങ്ങള്‍ മാത്രമാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നും വൈദികരെ ഇപ്പോഴും യുവതിക്ക് പേടിയാണെന്നും ഭര്‍ത്താവിന്റെ സംഭാഷണത്തില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Alappuzha, Religion, Molestation, Hotel, CCTV, Blackmailing, Molestation; allegation against 3 more clergymen . 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?