'കത്തി' മോഡല്‍ കര്‍ഷക പ്രക്ഷോഭം; ഏഴ് സംസ്ഥാനങ്ങള്‍ക്ക് പച്ചക്കറികളോ പാല്‍ ഉല്പന്നങ്ങളോ നല്‍കില്ലെന്ന് കര്‍ഷക സംഘടന

മന്ദ്‌സൗര്‍(മദ്ധ്യപ്രദേശ്): (www.kvartha.com 02.06.2018) രാജ്യത്ത് വീണ്ടും കര്‍ഷക പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു. 125 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാന്‍ മഹാസംഘത്തിന്റെ ആഭിമുഖ്യത്തിലാണ് കര്‍ഷക പ്രക്ഷോഭം നടക്കുന്നത്. പത്ത് ദിവസത്തേയ്ക്ക് ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലെ നഗരങ്ങളിലേയ്ക്ക് പച്ചക്കറിയോ പഴവര്‍ഗങ്ങളോ പാലോ പാല്‍ ഉല്പന്നങ്ങളോ നല്‍കില്ലെന്നാണ് സംഘടനയുടെ തീരുമാനം.

ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, കേരള തുടങ്ങി ഏഴ് സംസ്ഥാനങ്ങളിലെ നഗരങ്ങളിലേയ്ക്കാണ് കര്‍ഷകര്‍ അവരുടെ ഉല്പന്നങ്ങളുടെ വിതരണം അവസാനിപ്പിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ പച്ചക്കറികളും പാലും ഉപയോഗിക്കുന്ന നഗരങ്ങളില്‍ ചിലതാണ് ഡല്‍ഹി, മുംബൈ, ബംഗലൂരു, ജെയ്പൂര്‍ എന്നിവ.

National, Farmers protest

സാധാരണഗതിയില്‍ റോഡുകളില്‍ ഗതാഗത തടസമുണ്ടാക്കിയും മാര്‍ച്ചുകള്‍ നടത്തിയുമാണ് കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുക. എന്നാല്‍ ഇത്തവണ വേറിട്ട മാര്‍ഗ്ഗം സ്വീകരിച്ചതിന് പിന്നില്‍ ആര്‍ കെ എം കണ്‍ വീനറായ ശിവ കുമാര്‍ ശര്‍മ്മയാണ്. കാക്കാജി എന്ന് വിളിക്കുന്ന ശിവ കുമാര്‍ ശര്‍മ്മയാണ് രാജ്യത്തെ ഇളക്കി മറിച്ച കര്‍ഷക പ്രക്ഷോഭത്തിനും നേതൃത്വം നല്‍കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Unlike more common mode of strike wherein agitators block roads and take out marches, RKM convener Shiv Kumar Sharma, better known as Kakkaji has said that the farmers will simply stop taking their produce to urban centres. The farmers will not be selling vegetables and dairy products in city markets.

Keywords: National, Farmers protest 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?