ജപ്തി നടപടികളുടെ പേരില്‍ ഇനി വീട്ടില്‍ നിന്ന് ഇറക്കി വിടുമെന്ന പേടി വേണ്ട: നിങ്ങളെ ആരും ഇറക്കിവിടില്ലെന്ന് മന്ത്രി

കാസര്‍കോട്: (www.kasargodvartha.com 26.05.2018) ജപ്തി നടപടികളുടെ ഭാഗമായി ആരെയും വീട്ടില്‍ നിന്നിറക്കിവിടരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വീടില്ലാത്തവര്‍ക്കെല്ലാം സര്‍ക്കാര്‍ വീടുവെച്ച് നല്‍കുമ്പോള്‍ മറ്റുചിലരെ വീട്ടില്‍ നിന്നിറക്കിവിടുന്ന നടപടി ശരിയല്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് പോര്‍ട്ട് ഓഫീസിന്റെ രണ്ടാം നിലയില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച കാസര്‍കോട് റവന്യൂ ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ ഓഫീസുകള്‍ ജനസൗഹൃദസ്ഥാപനങ്ങളായി മാറണം. ആര്‍ഡിഒ ഓഫീസിന്റെ പുതിയമന്ദിരം പുലിക്കുന്നില്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കും. പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം വിഭജനം വേണ്ട വില്ലേജ് ഓഫീസുകളെ സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, എഡിഎം എന്‍ ദേവിദാസ് എന്നിവരും മറ്റു ജനപ്രതിനിധികളും സംബന്ധിച്ചു. സംസ്ഥാനസര്‍ക്കാര്‍ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് പുതിയ റവന്യൂ ഡിവിഷന്‍ ഉദ്ഘാടനം ചെയ്തത്. ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ സ്വാഗതവും കാസര്‍കോട് ആര്‍ഡിഒ ഇ എ അബ്ദുസമദ് നന്ദിയും പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Minister, Revenue Minister, E.Chandrashekharan-MLA, Bank Loans, Government, LDF, Minister E Chandrashekharan on House seize up 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?