റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബുള്ളറ്റ് ഉള്ളാളില്‍ നിന്നും മോഷ്ടിച്ചു കടത്തിക്കൊണ്ടുവന്നതാണെന്ന് കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com 23.05.2018) അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് രാജ് റസിഡന്‍സിക്ക് സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബുളറ്റ് ഉള്ളാളില്‍ നിന്നും മോഷ്ടിച്ചു കടത്തിക്കൊണ്ടുവന്നതാണെന്ന് കണ്ടെത്തി. ഉള്ളാലില്‍ നിന്നും മോഷണം പോയ കെഎല്‍ 11 എ സെഡ് 6356 നമ്പര്‍ ബുള്ളറ്റാണ് അലാമിപ്പള്ളിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ഉള്ളാള്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ബുള്ളറ്റ് കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ ബുള്ളറ്റ് പുതിയകോട്ടയില്‍വെച്ച് ഒരു കാറിലിടിച്ച ശേഷം നിര്‍ത്താതെ ഓടിച്ചുപോയിരുന്നതായി പറയുന്നു. ഇതിനു പിന്നാലെയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഹൊസ്ദുര്‍ഗ് എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബുള്ളറ്റ് കസ്റ്റഡിയിലെടുത്തത്.

 Kanhangad, Kasaragod, Kerala, News, Theft, Police, Custody, Bullet, Bullet found abandoned as stolen.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഉള്ളാളില്‍ നിന്നും മോഷണം പോയതാണെന്ന് വ്യക്തമായത്. വിവരം ഉള്ളാള്‍ പോലീസിന് കൈമാറിയ പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Theft, Police, Custody, Bullet, Stolen bullet found.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?