കൊല്ലം ബീച്ച് റോഡിലെ ദേവസ്വംബോര്‍ഡ് ക്ഷേത്രത്തിന്റെ ഭൂമി കയ്യേറാന്‍ വീണ്ടും നീക്കം
കൊല്ലം: (www.kvartha.com 26.05.2018) ബീച്ച് റോഡിലെ സ്വകാര്യാശുപത്രിക്ക് മുന്നിലുള്ള ദേവസ്വംബോര്‍ഡ് ക്ഷേത്രത്തിന്റെ ഭൂമി കയ്യേറാനുള്ള നീക്കം വീണ്ടും സജീവമായി. ദേവസ്വം ബോര്‍ഡ് രേഖകളില്‍ ഒരു നൂറ്റാണ്ട് മുമ്പ് 56 സെന്റ് ഉണ്ടായിരുന്ന ഭൂമി ലോപിച്ച് ഇപ്പോള്‍ ആറ് സെന്റ് മാത്രമായി.
ഈ സ്ഥലവും കയ്യേറാനുള്ള നീക്കം ചില തല്‍പരകക്ഷികള്‍ അവസാനിപ്പിച്ചിട്ടില്ലെന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം രാവിലെ ആറുമണിയോടെയാണ് ഒരുസംഘം ആളുകള്‍ ജെസിബി ഉപയോഗിച്ച് ക്ഷേത്രഭൂമിയില്‍ കയറി നക്ഷത്രവനത്തിലെ മരങ്ങള്‍ മുറിച്ചുനീക്കിയത്. ഇതിനുശേഷം അകത്തേക്ക് പോകാനുള്ള പാതക്ക് മണ്ണ് കോരി. അകത്ത് നിന്നുള്ള തുരുമ്പെടുത്ത സാമഗ്രികള്‍ പുറത്തിടുകയും ചെയ്തു.
ക്ഷേത്രവിശ്വാസികള്‍ സംഘടിച്ച് രംഗത്തെത്തിയാണ് പണികള്‍ തടഞ്ഞത്. പോലീസും ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ദേവസ്വംബോര്‍ഡ് സബ്ഗ്രൂപ്പ് ഓഫീസറുടെ പരാതിയില്‍ കയ്യേറ്റത്തിന് പോലീസ് കേസെടുത്തു. ക്ഷേത്രഭൂമിയുടെ അതിരില്‍ സ്ഥലം വാങ്ങിയ പുത്തൂര്‍ സ്വദേശിയായ സ്വകാര്യവ്യക്തിയുടെ താല്‍പര്യാര്‍ത്ഥമാണ് കയ്യേറ്റം നടന്നതെന്ന് പിന്നീട് വ്യക്തമായി. ഇതിനായി ഇയാള്‍ കടവൂര്‍ സ്വദേശിക്ക് കരാര്‍ കൊടുക്കുകയായിരുന്നു. ഇയാളുടെ ജെസിബി അടക്കം പിടിച്ചെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
നിലവില്‍ ചുറ്റുമതില്‍ കെട്ടി തിരിക്കാതെയാണ് ക്ഷേത്രം നിലനില്‍ക്കുന്നത്. നന്ദികേശന്റെയും ഗണപതിയുടെയും വിഗ്രഹങ്ങളാണ് ഈ ഭൂമിയില്‍ ക്ഷേത്രത്തിന്റെതായി അവശേഷിക്കുന്നത്. ഇവിടെ രാവിലെയും വൈകിട്ടും ഭക്തര്‍ വിളക്ക് വച്ച് ആരാധിക്കുന്നുണ്ട്.
വ്യാപാരവാണിജ്യസ്ഥാപനങ്ങളാണ് ഇതിനോട് ചേര്‍ന്നേറെയും. ക്ഷേത്രഭൂമിയിലൂടെ കടന്നുപോകുന്ന റോഡിന് എതിര്‍വശത്ത് ദേവസ്വം ബോര്‍ഡിന്റെ വേണുഗോപാലക്ഷേത്രമുണ്ട്. ഇവിടെ രാവിലെ ഒരുനേരം മാത്രമാണ് പൂജയുള്ളത്. ഒരു ശാന്തിക്കാരന്‍ മാത്രമാണ് ഇവിടെയുള്ളത്. സ്ഥിരമായ വാച്ചര്‍ പോലുമില്ല. ഇതാണ് കയ്യേറ്റക്കാര്‍ക്ക് വളമാകുന്നത്.
ദേവസ്വംബോര്‍ഡില്‍ നിന്നും ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ ക്ഷേത്രത്തിന്റെ ഗ്രേഡ് ഉയരേണ്ടതായുണ്ട്. നിലവില്‍ മൈനര്‍ ക്ഷേത്രങ്ങളുടെ ഗണത്തിലാണ് വേണുഗോപാലക്ഷേത്രം. ക്ഷേത്രഭൂമി സംരക്ഷിക്കാന്‍ ചുറ്റുമതില്‍ അടിയന്തിമായി നിര്‍മിക്കേണ്ടതുണ്ടെന്നും ഇതിനായി ജില്ലാകളക്ടറുടെ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് സബ് ഗ്രൂപ്പ് ഓഫീസറുടെ നിലപാട്.
കയ്യേറ്റത്തിന്റെ ഫലമായി നഷ്ടമായ ഭൂമിയോടൊപ്പം ബാക്കിയുള്ള ക്ഷേത്രഭൂമി കൂടി തട്ടിയെടുക്കാനുള്ള മാഫിയകളുടെ പരസ്യമായ ശ്രമം ഞെട്ടിച്ചതായും എന്തുവിലകൊടുത്തും ഇത്തരം നീക്കങ്ങള്‍ ചെറുക്കുമെന്നും ഭക്തജനങ്ങള്‍ പറയുന്നു.
ഈ സ്ഥലവും കയ്യേറാനുള്ള നീക്കം ചില തല്‍പരകക്ഷികള്‍ അവസാനിപ്പിച്ചിട്ടില്ലെന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം രാവിലെ ആറുമണിയോടെയാണ് ഒരുസംഘം ആളുകള്‍ ജെസിബി ഉപയോഗിച്ച് ക്ഷേത്രഭൂമിയില്‍ കയറി നക്ഷത്രവനത്തിലെ മരങ്ങള്‍ മുറിച്ചുനീക്കിയത്. ഇതിനുശേഷം അകത്തേക്ക് പോകാനുള്ള പാതക്ക് മണ്ണ് കോരി. അകത്ത് നിന്നുള്ള തുരുമ്പെടുത്ത സാമഗ്രികള്‍ പുറത്തിടുകയും ചെയ്തു.
ക്ഷേത്രവിശ്വാസികള്‍ സംഘടിച്ച് രംഗത്തെത്തിയാണ് പണികള്‍ തടഞ്ഞത്. പോലീസും ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ദേവസ്വംബോര്‍ഡ് സബ്ഗ്രൂപ്പ് ഓഫീസറുടെ പരാതിയില്‍ കയ്യേറ്റത്തിന് പോലീസ് കേസെടുത്തു. ക്ഷേത്രഭൂമിയുടെ അതിരില്‍ സ്ഥലം വാങ്ങിയ പുത്തൂര്‍ സ്വദേശിയായ സ്വകാര്യവ്യക്തിയുടെ താല്‍പര്യാര്‍ത്ഥമാണ് കയ്യേറ്റം നടന്നതെന്ന് പിന്നീട് വ്യക്തമായി. ഇതിനായി ഇയാള്‍ കടവൂര്‍ സ്വദേശിക്ക് കരാര്‍ കൊടുക്കുകയായിരുന്നു. ഇയാളുടെ ജെസിബി അടക്കം പിടിച്ചെടുത്ത് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
നിലവില്‍ ചുറ്റുമതില്‍ കെട്ടി തിരിക്കാതെയാണ് ക്ഷേത്രം നിലനില്‍ക്കുന്നത്. നന്ദികേശന്റെയും ഗണപതിയുടെയും വിഗ്രഹങ്ങളാണ് ഈ ഭൂമിയില്‍ ക്ഷേത്രത്തിന്റെതായി അവശേഷിക്കുന്നത്. ഇവിടെ രാവിലെയും വൈകിട്ടും ഭക്തര്‍ വിളക്ക് വച്ച് ആരാധിക്കുന്നുണ്ട്.
വ്യാപാരവാണിജ്യസ്ഥാപനങ്ങളാണ് ഇതിനോട് ചേര്‍ന്നേറെയും. ക്ഷേത്രഭൂമിയിലൂടെ കടന്നുപോകുന്ന റോഡിന് എതിര്‍വശത്ത് ദേവസ്വം ബോര്‍ഡിന്റെ വേണുഗോപാലക്ഷേത്രമുണ്ട്. ഇവിടെ രാവിലെ ഒരുനേരം മാത്രമാണ് പൂജയുള്ളത്. ഒരു ശാന്തിക്കാരന്‍ മാത്രമാണ് ഇവിടെയുള്ളത്. സ്ഥിരമായ വാച്ചര്‍ പോലുമില്ല. ഇതാണ് കയ്യേറ്റക്കാര്‍ക്ക് വളമാകുന്നത്.
ദേവസ്വംബോര്‍ഡില്‍ നിന്നും ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ ക്ഷേത്രത്തിന്റെ ഗ്രേഡ് ഉയരേണ്ടതായുണ്ട്. നിലവില്‍ മൈനര്‍ ക്ഷേത്രങ്ങളുടെ ഗണത്തിലാണ് വേണുഗോപാലക്ഷേത്രം. ക്ഷേത്രഭൂമി സംരക്ഷിക്കാന്‍ ചുറ്റുമതില്‍ അടിയന്തിമായി നിര്‍മിക്കേണ്ടതുണ്ടെന്നും ഇതിനായി ജില്ലാകളക്ടറുടെ ഇടപെടല്‍ ഉണ്ടാകണമെന്നുമാണ് സബ് ഗ്രൂപ്പ് ഓഫീസറുടെ നിലപാട്.
കയ്യേറ്റത്തിന്റെ ഫലമായി നഷ്ടമായ ഭൂമിയോടൊപ്പം ബാക്കിയുള്ള ക്ഷേത്രഭൂമി കൂടി തട്ടിയെടുക്കാനുള്ള മാഫിയകളുടെ പരസ്യമായ ശ്രമം ഞെട്ടിച്ചതായും എന്തുവിലകൊടുത്തും ഇത്തരം നീക്കങ്ങള്‍ ചെറുക്കുമെന്നും ഭക്തജനങ്ങള്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Encroachment on Kollam beach road temple land,Kollam, News, Local-News, Religion, Temple, Complaint, Police, District Collector, Case, Kerala.
Keywords: Encroachment on Kollam beach road temple land,Kollam, News, Local-News, Religion, Temple, Complaint, Police, District Collector, Case, Kerala.
Powered by Info News For You

Comments
Post a Comment