ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ ദുബൈയിലെത്തിച്ച് വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; സ്ത്രീ ഉള്‍പ്പെടെ നാലു പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവ്

ദുബൈ: (www.kvartha.com 26.05.2018) ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ ദുബൈയിലെത്തിച്ച് അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസില്‍ നാല് പേര്‍ക്ക് ജയില്‍ ശിക്ഷ. ഒരു സ്ത്രീയും കുറ്റവാളികളില്‍ ഉള്‍പ്പെടും. മറ്റ് മൂന്നുപേരും പാക്കിസ്ഥാനികളാണ്.

മൂന്ന് വര്‍ഷം വീതമാണ് ജയില്‍ ശിക്ഷ. കൂടാതെ ഒരു ലക്ഷം ദിര്‍ഹം പിഴയും നല്‍കണം. 24കാരനായ പാക് പൗരനാണ് കേസിലെ അഞ്ചാം പ്രതി. ഇയാള്‍ ഒളിവിലാണ്.

Gulf, UAE, Dubai

പ്രതികള്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയാല്‍ നാടുകടത്താനും ഉത്തരവുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനാശാസ്യ കേന്ദ്രത്തില്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. ഒരു പോലീസുകാരന്‍ ഇടപാടുകാരനെന്ന വ്യാജേന ഫ്‌ലാറ്റില്‍ കയറി പറ്റിയ ശേഷമായിരുന്നു റെയ്ഡ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Three Pakistani men and a woman, who brought a 17-year-old girl from their home country to exploit her in prostitution in Dubai, have all been sentenced to three years in jail on a human trafficking charge.

Keywords: Gulf, UAE, Dubai


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?