കാസര്‍കോട്ട് വിദ്വേഷ പ്രസംഗത്തിനു പിന്നാലെ വീണ്ടും വിവാദവുമായി സ്വാധി സരസ്വതി; കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ വരുമെന്ന് വെല്ലുവിളി; ഫേസ്ബുക്ക് പോസ്റ്റില്‍ മലയാളികളുടെ പൊങ്കാല

കാസര്‍കോട്: (www.kasargodvartha.com 02.05.2018) കാസര്‍കോട്ട് വിദ്വേഷ പ്രസംഗത്തിനു പിന്നാലെ വീണ്ടും വിവാദവുമായി സ്വാധി സരസ്വതി. കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ വരുമെന്ന് വെല്ലുവിളിച്ചു കൊണ്ടാണ് വി.എച്ച്.പി വനിതാ നേതാവ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റിന് മലയാളികള്‍ പൊങ്കാലയിട്ടു കൊണ്ടിരിക്കുകയാണ്.

ആര്‍ക്കാണ് തന്നെ തടുക്കാന്‍ കഴിയുക എന്ന് അറിയണമെന്നും സരസ്വതി ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു. ദിവസങ്ങള്‍ക്കു മുമ്പ് കാസര്‍കോട് ബദിയടുക്കയില്‍ സ്വാധി സരസ്വതി വര്‍ഗീയ പരാമര്‍ശം നടത്തിയത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കാന്‍ വരുമെന്ന വെല്ലുവിളിയുമാെയത്തിയത്. പോസ്റ്റിനെ വിമര്‍ശിച്ച് മലയാളികളടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.

രാജ്യം, മതം, സംസ്‌കാരം, പശു സംരക്ഷണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് തന്റെ കേരള സന്ദര്‍ശനം. കേരളത്തില്‍ രാമരാജ്യം സ്ഥാപിക്കുക എന്ന സംഘ്പരിവാര്‍ ആശയ പ്രചാരണവും തന്റെ ലക്ഷ്യമാണെന്നും സരസ്വതി പറയുന്നു. ഈ പ്രചാരണങ്ങള്‍ക്കായി കേരളത്തിലേക്ക് വരുന്ന തന്നെ ആര്‍ക്കാണ് തടുക്കാന്‍ കഴിയുക എന്ന് കാണണമെന്നും സരസ്വതി ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു.






(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Social-Media, Trending, VHP Leader's FB post discussed
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?