വിശ്വാസം തെളിയിക്കാന്‍ 15ദിവസം ലഭിച്ചിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നുവെന്ന് അമിത് ഷാ

ന്യൂഡല്‍ഹി (www.evisionnews.co): യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിന്പിന്നാലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്സഖ്യത്തിനെതിരെ ബിജെപി അധ്യക്ഷന്‍ അമിത്ഷാ രംഗത്ത്. അവിശുദ്ധമായ കൂട്ടുകെട്ടാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ്സഖ്യം ഉണ്ടാക്കിയതെന്ന്അമിത്ഷാ പറഞ്ഞു. ഇത് അധികകാലം നീണ്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുജനവിധി അംഗീകരിക്കാതിരുന്നതിലുടെ പാപമാണ് കര്‍ണാടകയിലെ എം.എല്‍.എമാര്‍ ചെയ്തത്. ബിജെപി കുതിരക്കച്ചവടം നടത്താന്‍ ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകളെയും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമിത്ഷാ തള്ളിക്കളഞ്ഞു. 

കുതിരക്കച്ചവടം മാത്രമല്ല കുതിരാലയത്തെ മൊത്തമായി വാങ്ങുകയായിരുന്നു കോണ്‍ഗ്രസെന്നും അമിത്ഷാ കുറ്റപ്പെടുത്തി. സഭയില്‍ വിശ്വാസം തെളിയിക്കാന്‍ 15 ദിവസം ബി.ജെ.പിക്ക് ലഭിച്ചിരുന്നെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു. പ്രതിപക്ഷത്തുള്ള ജനപ്രതിനിധികള്‍ അവരെ തെരഞ്ഞെടുത്ത ജനങ്ങളുമായി കൂടികാഴ്ച നടത്തിയിരുന്നെങ്കില്‍ ജനകീയ സമ്മര്‍ദം മൂലം അവര്‍ ബി.ജെ.പിയെ പിന്തുണക്കുമായിരുന്നു. കോണ്‍ഗ്രസ്-ജെ.ഡി.എസ് അവിശുദ്ധ കൂട്ടുകെട്ടിന് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും അദേഹം പറഞ്ഞു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?