ദേശീയ പ്രതിരോധ കുത്തിവയ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണയുമായി ശിശുരോഗ വിദഗ്ധര്‍


കൊച്ചി: (www.kasargodvartha.com 27.04.2018) ലോക പ്രതിരോധ കുത്തിവയ്പ് വാരത്തില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിലെ വിദഗ്ദര്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനായി ദേശീയ പ്രതിരോധ കുത്തിവയ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സമ്പൂര്‍ണ പിന്തുണ നല്കി. 2030ല്‍ ശിശുമരണ നിരക്ക് ആയിരം കുട്ടികളില്‍ നിന്നും 12 ആയി ചുരുക്കുകയും അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് ആയിരത്തില്‍ നിന്നും 25 ആക്കി കുറയ്ക്കുകയുമാണ് ഇന്ത്യയുടെ ലക്ഷ്യം. അതു വഴി ഇന്ത്യയ്ക്ക് സുസ്ഥിരമായ വികസന ലക്ഷ്യങ്ങള്‍ നേടാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏറ്റവുമധികം മരണ നിരക്കിന് കാരണമാകുന്നത് ന്യൂമോണിയയും വയറിളക്കവുമാണ്. ന്യൂമോണിയയ്ക്കും വയറിളക്കത്തിനുമായുള്ള പ്രതിരോധ കുത്തിവയ്പ് ഫലപ്രദമായി നടപ്പാക്കിയാല്‍ 90,000 കുട്ടികളുടെ മരണവും ഏതാണ്ട് ഒരു ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ സാമ്പത്തിക നേട്ടവും കൈവരിക്കാനാവുമെന്ന് ഇന്റര്‍നാഷണല്‍ വാക്‌സിന്‍ അക്‌സസ് സെന്ററിന്റെ കണക്ക് ഉദ്ധരിച്ച് ഐഎപി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ശിശുമരണ നിരക്ക് കുറയ്ക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച മാര്‍ഗമാണ് പ്രതിരോധ കുത്തിവയ്പ് എന്ന് ഐഎപി കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. പി.എം. മുഹമ്മദ് ഇസ്മഈല്‍ പറഞ്ഞു. ഇന്ത്യയുടെ യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പദ്ധതി (യുഐപി) എന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ പൊതുജനാരോഗ്യ പദ്ധതിയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kochi, Child, Health, Vaccination, Indian academy Of Pediatricians, Pediatricians supports National Defense vaccination. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?