തന്റെ മകള്‍ ഇപ്പോള്‍ സന്തോഷവതിയാണ്, കുടുംബത്തിന് നീതി ലഭിച്ചു; അസാറാം ബാപ്പുവിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ്

ജോധ്പൂര്‍: (www.kvartha.com 25.04.2018) തന്റെ മകള്‍ ഇപ്പോള്‍ സന്തോഷവതിയാണ്, കുടുംബത്തിന് നീതി ലഭിച്ചു, അസാറാം ബാപ്പുവിന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവിന്റെ വാക്കുകളാണിവ. ആശ്രമത്തിലെ പ്രായപൂര്‍ത്തിയാവാത്ത അന്തേവാസിയെ പീഡിപ്പിച്ച കേസില്‍ വിവാദ ആള്‍ദൈവം അസാറാം ബാപ്പുവിന് ജോധ്പൂര്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്റെ കുടുംബത്തിന് നീതി ലഭിച്ചു. കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സാക്ഷികളുടെ കുടുംബത്തിനും നീതി കിട്ടണം. നീതിക്ക് വേണ്ടിയുളള പേരാട്ടത്തില്‍ എനിക്കും കുടുംബത്തിനുമൊപ്പം നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചു.

Molest case against Asaram Bapu: Victim's father happy to get justice, Molestation, Trending, News, Family, Threatened, Court, Jail, National

ശിക്ഷ വിധിച്ച ജഡ്ജിയോടും കേസ് തെളിയിച്ച പോലീസുകാരോടും നന്ദിയുണ്ട്. കേസില്‍ നിന്ന് പിന്മാറുന്നതിനായി കുടുംബത്തെ ഭീഷണിപ്പെടുത്തി, ആക്രമിച്ചു. ഇതൊക്കെ ചെയ്തിട്ടും വഴങ്ങാത്തതിനാല്‍ കൈക്കൂലിയും വാഗ്ദാനം ചെയ്തു. എന്നാല്‍, കേസില്‍ ഉറച്ച് നിന്നതിന് ഫലമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Molest case against Asaram Bapu: Victim's father happy to get justice, Molestation, Trending, News, Family, Threatened, Court, Jail, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?