ജൂലൈ ഒന്നു മുതല്‍ 'ആധാര്‍' ഉപഭോക്താക്കളുടെ മുഖവും തിരിച്ചറിയും

ന്യൂഡല്‍ഹി (www.evisionnews.co): ആധാര്‍ കാര്‍ഡുടമയെ തിരിച്ചറിയാന്‍ പുതിയ സംവിധാനമൊരുക്കി യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. വിരലടയാളം മാത്രം ഉപയോഗിച്ച് ആധാര്‍ ഉടമയെ തിരിച്ചറിയുന്നതിനു പകരം വരുന്ന ജൂലൈ ഒന്നു മുതല്‍ ഉപഭോക്താക്കളുടെ മുഖവും തിരിച്ചറിയല്‍ അടയാളമായി ഉപയോഗപ്പെടുത്തുമെന്ന് യു.ഐ.ഡി.എ.ഐ വ്യക്തമാക്കി.

'ഫേസ് ഓഥന്റിക്കേഷന്‍ എന്ന സാങ്കേതികതയിലൂടെ തിരിച്ചറിയല്‍ സംവിധാനത്തില്‍ പുതിയ നാഴികക്കല്ല് അവതരിപ്പിക്കുകയാണ് യു.ഐ.ഡി.എ.ഐ. വിരലടയാളം ഉപയോഗിച്ചുള്ള തിരിച്ചറിയല്‍ മാര്‍ഗങ്ങളുടെ പരിമിതികളെ മറികടക്കാന്‍ പുതിയ സംവിധാനം സഹായിക്കും. ജൂലൈ 1 മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിലാവുക' യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ അജയ് പാണ്ഡേ ട്വിറ്ററിലൂടെ അറിയിച്ചു.

ആധാര്‍ എന്റോള്‍ ചെയ്യുന്ന സമയത്ത് വ്യക്തിയുടെ മുഖത്തിന്റെ ഫോട്ടോയും രേഖയായി റെക്കോഡ് ചെയ്യപ്പെടുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. നിലവില്‍ ഫോട്ടോ എടുക്കാറുണ്ടെങ്കിലും ആധാര്‍ പ്രേജക്ടിലെ രേഖകള്‍ സൂക്ഷിക്കുന്ന സര്‍ക്കാര്‍ ഏജന്‍സി സെന്‍ട്രല്‍ ഐഡന്റിറ്റീസ് ഡേറ്റാ റെപ്പോസിറ്ററിയിലേക്ക് അത് രേഖയായി കൈമാറാറില്ല. 

ജൂലൈ മുതല്‍ നിലവില്‍ രേഖപ്പെടുത്തുന്ന ബയോമെട്രിക് അടയാളങ്ങളായ വിരലടയാളത്തിന്റെയോ കൃഷ്ണമണിയുടെയോ രേഖകള്‍ക്കൊപ്പമായിരിക്കും മുഖവും തിരിച്ചറിയല്‍ രേഖയായി സൂക്ഷിക്കുക. ആധാറിലൂടെ വ്യക്തിയെ കൃത്യമായി തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും. യഥാര്‍ത്ഥ ആധാര്‍ നമ്ബര്‍ ഉപയോഗിക്കുന്നതിനു പകരം വ്യക്തികള്‍ക്ക് വെര്‍ച്വല്‍ ഐഡി ഉപയോഗിക്കാനുള്ള സംവിധാനം മാര്‍ച്ച് ഒന്നു മുതല്‍ രാജ്യത്ത് നിലവില്‍ വരുമെന്ന് യു.ഐ.ഡി.എ.ഐ നേരത്തേ അറിയിച്ചിരുന്നു. ആധാര്‍ സുരക്ഷിതമല്ലെന്ന വ്യാപക വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു ഈ തീരുമാനം.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?