ആലോചിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് പറഞ്ഞ പതിനഞ്ചുകാരിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

ടെക്‌സാസ്: (www.kvartha.com 26.03.2018) രണ്ടായിരത്തി പതിനേഴിന്റെ മദ്ധ്യത്തിലാണ് മാരിബ് അല്‍ ഹിഷ്മവിക്ക് വീട്ടുകാര്‍ വിവാഹമാലോചിച്ചത്. അന്ന് മാരിബിന് 15 വയസായിരുന്നു പ്രായം. 20,000 യുഎസ് ഡോളര്‍ ആയിരുന്നു മഹറായി വാഗ്ദാനം ചെയ്തത്. എന്നാല്‍ ജനുവരി 30ന് മാരിബിനെ കാണാതായി.

താഫ്റ്റ് ഹൈസ്‌കൂളില്‍ പോയ മാരിബ് പിന്നീട് മടങ്ങിവന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാരിബിനെ പോലീസ് കണ്ടെത്തി. അപ്പോഴാണ് ഞെട്ടിക്കുന്ന പീഡനത്തെ കുറിച്ച് മാരിബ് പോലീസിനോട് തുറന്ന് പറയുന്നത്.

 A Teen Said No To 'Arranged' Marriage, Investigators Say. Her Parents Threw Hot Oil On Her
വിവാഹത്തിന് തയ്യാറല്ലെന്ന് പറഞ്ഞ മാരിബിന്റെ ദേഹത്ത് മാതാപിതാക്കള്‍ തിളച്ച എണ്ണയൊഴിച്ചു. ചൂല് കൊണ്ടടിച്ചു. പട്ടിണിക്കിട്ടു. പീഡനം താങ്ങാനാകാതെയാണ് മാരിബ് വീട്ടില്‍ നിന്നും കടന്നത്.

പീഡനത്തിന് മാരിബിന്റെ മാതാപിതാക്കള്‍ അറസ്റ്റിലായി. അബ്ദുല്ല ഫഹ്മി അല്‍ ഹിഷ്മാവി (34), ഹംദിയ സബാഹ് അല്‍ ഹിഷ്മാവി (33) എന്നിവരാണ് അറസ്റ്റിലായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Authorities began to search for the 5-foot-5, 150-pound girl, and speculated that she may have been returned to the Middle East, according to San Antonio ABC affiliate KSAT.

Keywords: World, Assault, Daughter, Arrest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?