മോഡിയെ വീണ്ടും അധികാരത്തിലേറാന്‍ അനുവദിക്കില്ല: സോണിയ ഗാന്ധി

മുംബൈ: (www.kvartha.com 10.03.2018) 2019ല്‍ മോഡിയെ വീണ്ടും അധികാരത്തിലേറാന്‍ അനുവദിക്കുകയില്ലെന്ന് യുപി എ അദ്ധ്യക്ഷ സോണിയ ഗാന്ധി. ഭീതിയുടേയും ഭീഷണിയുടേയും നാളുകളാണ് ഇപ്പോള്‍ മോഡി സര്‍ക്കാരിന് കീഴില്‍ കഴിഞ്ഞുപോകുന്നതെന്നും സോണിയ പറഞ്ഞു.

2004ല്‍ 'ഇന്ത്യ ഷൈനിംഗ്' ക്യാമ്പയില്‍ എങ്ങിനെ വാജ് പേയി സര്‍ക്കാരിനെ തിരിച്ചടിച്ചോ അതേ രീതിയില്‍ തന്നെ 'അച്ഛേ ദിന്‍' ക്യാമ്പയിന്‍ മോഡി സര്‍ക്കാരിനും എതിരാകുമെന്നും സോണിയ പറഞ്ഞു.

National, Congress, Sonia Gandhi

മുംബൈയില്‍ ഇന്ത്യ ടുഡേ കോണ്‍ ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സോണിയ. ബിജെപിയെ താഴെയിറക്കാന്‍ സമാന മനസ്‌കരായ പാര്‍ട്ടികള്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സോണിയ വ്യക്തമാക്കി. മുന്‍പും സമാനമായ ഒത്തുചേരലുകള്‍ ഉണ്ടായിട്ടുണ്ട്. പാര്‍ലമെന്റിലും രാജ്യസഭയിലും. സോണിയ പറഞ്ഞു.

ഭരണവര്‍ഗത്തില്‍ നിന്നുമുണ്ടാകുന്ന പ്രകോപനപരമായ പ്രസ്താവനകള്‍ ആകസ്മീകമല്ലെന്നും അവ അപകടകരമായ ഒരു നിര്‍മ്മിതിയുടെ സൂചനകളാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: On her dinner invitation to opposition leaders next week, she said: "We try to have regular meetings with like-minded parties to see if we can work together. We have worked together in the past. In Parliament, specially in the Rajya Sabha, there is a certain amount of coordination. Yes, I do that."

Keywords: National, Congress, Sonia Gandhi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?