ലൈംഗീക ആരോപണത്തിൽ അറസ്റ്റിലായ ജെ എൻ യു പ്രൊഫസറെ ജാമ്യത്തിൽ വിട്ടു

ന്യൂഡൽഹി: (www.kvartha.com 21.03.2018) ലൈംഗീക ആരോപണത്തിൽ അറസ്റ്റിലായ ജെ എൻ യു അദ്ധ്യാപകൻ അതുൽ ജോഹ് രിയെ ജാമ്യത്തിൽ വിട്ടു. ജീവശാസ്ത്ര വിഭാഗത്തിലെ അദ്ധ്യാപകനായ അതുൽ ജോഹ് രി വിദ്യാർത്ഥിനികളോട് അധികമായി സൗഹാർദ്ദം സ്ഥാപിക്കുന്ന ആളാണെന്നും തൊഴില്പരമായി ഒരു പരാജയമാണെന്നും ആരോപണമുണ്ട്. അശ്ലീല ചുവയോടെ ഇയാൾ വിദ്യാർത്ഥിനികളോട് സംസാരിക്കുന്നുവെന്നും വിദ്യാർത്തിനികൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

JNU professor arrested after sexual harassment accusations, later released on bail

ലബോറട്ടറി തന്റെ സാമ്രാജ്യമാണെന്നും താനതിലെ രാജാവാണെന്നും ജോഹ്രി പറഞ്ഞതായി പരാതിയിലുണ്ട്.

അതേസമയം തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ജോഹ് രി പറഞ്ഞു. ചൊവ്വാഴ്ചയാണ് ജോഹ് രി അറസ്റ്റിലായത്. എന്നാൽ പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു.

ഒരിക്കൽ കാറിൽ ലിഫ്റ്റ് തന്ന അദ്ധ്യാപകൻ തന്റെ തുടയിൽ കൈ വെയ്ക്കുകയും അശ്ലീല തമാശകൾ പറയുകയും ചെയ്തുവെന്ന് പരാതിക്കാരി ആരോപിച്ചു. കാമുകനുണ്ടോ എന്നും അയാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നും അദ്ധ്യാപകൻ ഒരിക്കൽ ചോദിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Once he offered to drop me home when I sat in the car, he kept his hands on my thighs and cracked a vulgar joke pertaining to Hindu god Shiva and his wife Parvati. On many occasions, I asked him to not make such statements as a professor," said the complainant.

Keywords: National, JNU, Professor


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?