കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബെറിഞ്ഞു

കോയമ്പത്തൂര്‍: (www.kvartha.com 07.03.2018) കോയമ്പത്തൂരില്‍ ബിജെപി ഓഫീസിന് നേര്‍ക്ക് അജ് ഞാതര്‍ പെട്രോള്‍ ബോംബെറിഞ്ഞു. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. രണ്ട് പേര്‍ ഓഫീസിന് നേര്‍ക്ക് പെട്രോള്‍ ബോംബെറിഞ്ഞ ശേഷം ഓടിപ്പോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ബിജെപി നേതാവ് എച്ച് രാജയുടെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് വെള്ളൂരില്‍ പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ബിജെപി ഓഫീസിന് നേര്‍ക്കുള്ള ബോംബേറ്. പ്രതികളെ രണ്ട് പേരേയും പോലീസ് അറസ്റ്റ് ചെയ്തു. മുത്തുരാമനും ഫ്രാന്‍സിസുമാണ് അറസ്റ്റിലായത്.

 Petrol bomb hurled at BJP office in Coimbatore

ഇതില്‍ മുത്തുരാമന്‍ ബിജെപി പ്രവര്‍ത്തകനും ഫ്രാന്‍സിസ് കമ്യൂണിസ്റ്റുകാരനുമാണ്.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ ഇവി രാമസ്വാമി (പെരിയാര്‍)യുടെ പ്രതിമ തകര്‍ക്കുമെന്നായിരുന്നു രാജയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകള്‍ക്കകം പെരിയാറിന്റെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: On Tuesday, the BJP leader made a controversial remark saying that statue of Dravidian icon E V Ramasamy ‘Periyar’ ‘will be brought down’. In a Facebook post on Tuesday along with a video of a Lenin statue being bulldozed in Tripura, H Raja said: “Who is Lenin? What is his relevance in India?

SUMMARY: National, News, Politics, 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?