ഏതൊരു പട്ടിക്കും ഒരു ദിനമുണ്ട്! കാലയില്‍ രജനീകാന്തിനൊപ്പം വേഷമിട്ട നായക്ക് കോടികള്‍ വില

ചെന്നൈ: (www.kvartha.com 08.03.2018) രജനീകാന്തിന്റെ റിലീസിനൊരുങ്ങുന്ന കാലയില്‍ വേഷമിട്ട നായക്ക് ആരാധകര്‍ ഏറെ. ഏതൊരു നായക്കും ഒരു ദിനമുണ്ടെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് മണിയെന്ന നായയുടെ ജീവിതം. കോടികളാണ് മണിയെ സ്വന്തമാക്കാന്‍ ആരാധകര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ മണിയെ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല ഉടമയായ ട്രെയിനര്‍.

തെരുവ് നായ് ആയിരുന്നു മണി. ചെന്നൈയിലെ തെരുവില്‍ നിന്നും സൈമണ്‍ ആണ് മണിയെ കണ്ടെത്തിയത്. സ്വന്തം മകനെ പോലെ വളര്‍ത്തി. കാലയ്ക്ക് വേണ്ടി നിരവധി നായ്ക്കളെ സംവിധായകന്‍ പാ രഞ്ജിത് കണ്ടുവെങ്കിലും അദ്ദേഹം തൃപ്തനായിരുന്നില്ല. ഒടുവില്‍ മണിയെ കണ്ടപ്പോഴാണ് സംവിധായകന് സന്തോഷമായത്. മുപ്പതോളം നായ്ക്കളെ പിന്തള്ളിയാണ് മണി കാലയിലെ വേഷം അടിച്ചെടുത്തത്.

Entertainment, Kaala, Rajnikanth, Mani, Dog

മണിയെ സിനിമയ്ക്ക് വേണ്ടി പരിശീലിപ്പിക്കാന്‍ ഒരാഴ്ചയാണ് സൈമണ് ലഭിച്ചത്. എന്നാല്‍ സെറ്റിലുണ്ടായിരുന്നവരുടെ സഹകരണം സൈമണ് അനുഗ്രഹമായി. സൂപ്പര്‍ താരം രജനീകാന്ത് മണിക്കായി എന്നും ബിസ്‌ക്കറ്റുകള്‍ കൊണ്ടുവരുമായിരുന്നുവെന്ന് സൈമണ്‍ പറയുന്നു. രജനീകാന്തിന് മണിയുടെ കണ്ണുകള്‍ ഇഷ്ടമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Training the dog brought in another set of troubles for Simon. He was given only a week to prepare him to shoot alongside the superstar. The dog also had to be vaccinated to ensure the safety of the film crew.

Keywords: Entertainment, Kaala, Rajnikanth, Mani, Dog



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?