ചൗക്കിന് മോഡിയുടെ പേര് നല്‍കിയതുകൊണ്ട് തലയറുത്ത് കൊന്നതോ? ദര്‍ഭംഗ കൊലയ്ക്ക് പിന്നില്‍ വസ്തുതര്‍ക്കമെന്ന് നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: (www.kvartha.com 20.03.2018) ബീഹാറിലെ ദര്‍ഭംഗയില്‍ എഴുപതുകാരന്റെ തലയറുത്ത സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രദേശത്തെ ചൗക്കിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേര് നല്‍കിയതിന് നാല്പതുപേര്‍ ചേര്‍ന്ന് രാംചന്ദ്ര യാദവിനെ തലയറുത്ത് കൊന്നുവെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. എന്നാല്‍ കൊലയ്ക്ക് പിന്നിലെ കാരണം അതല്ലെന്നും വസ്തു തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

National, Bihar, Murder

മാര്‍ച്ച് 15നായിരുന്നു രാജ്യത്തെ നടുക്കിയ കൊല. ഹോക്കി സ്റ്റിക്കുകളും വാളുകളുമായാണ് നാല്പത് പേരടങ്ങുന്ന സംഘം രാംചന്ദ്ര യാദവിനെ ആക്രമിച്ചത്.

ഡിജിപിയാണ് കൊലയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം തന്നോട് പറഞ്ഞതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ഒരാളുടെ കൊലപാതകം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് നിതീഷ് പറഞ്ഞു. ഇരകളുടെ മതം പ്രധാനമല്ലെന്നും അഴിമതിയും വര്‍ഗീയതയും സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Nitish's statement comes on the lines of Bihar's deputy CM Sushil Modi's remarks that Ramchandra was murdered because of a land dispute. "Totally false that murder in Darbhanga because of naming Modi Chawk. Case of land dispute. Board was put long back. Murder has nothing to do with Board," he had tweeted last Friday.

Keywords: National, Bihar, Murder


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?