കാസ് ഗഞ്ച് അക്രമത്തിന് വലതുപക്ഷ ഹിന്ദു സംഘടനകളെ കുറ്റപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഐ എ എസ് ഓഫീസര്‍ക്കെതിരെ നടപടി

ബറേലി: (www.kvartha.com 01.03.2018) റിപ്പബ്ലിക് ദിനത്തില്‍ കാസ് ഗഞ്ചിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഹിന്ദു വലതുപക്ഷ സംഘടനകളെ കുറ്റപ്പെടുത്തിയ ഐ എ എസ് ഓഫീസര്‍ക്കെതിരെ നടപടി. ഫേസ്ബുക്കിലൂടെയാണ് മുതിര്‍ന്ന ഐ എ എസ് ഓഫീസര്‍ രാഘവേന്ദ്ര വിക്രം സിംഗ് വലതുപക്ഷ ഹിന്ദു സംഘടനകളെ കുറ്റപ്പെടുത്തിയത്. ജില്ല മജിസ്‌ട്രേറ്റായ സിംഗ് പിന്നീട് ഈ ഫേസ്ബുക്ക് പോസ്റ്റ് പിന്‍ വലിച്ചിരുന്നു.

Kasgang violence, BJP, IAS officer

എന്നാലിപ്പോള്‍ 15 ദിവസത്തിനുള്ളില്‍ വിഷയത്തില്‍ മറുപടി നല്‍കാനാവശ്യപ്പെട്ടിരിക്കുകയാണ് യോഗി സര്‍ക്കാര്‍. സര്‍വീസ് നിയമത്തിന്റെ ലംഘനമാണ് സിംഗിന്റെ ഫേസ്ബുക്ക് പോസ്റ്റെന്ന് സര്‍ക്കാര്‍ ആരോപിക്കുന്നു. വിഷയത്തില്‍ സിംഗിനെ മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നാണ് റിപോര്‍ട്ട്.

മുസ്ലീം ഏരിയകളില്‍ പാക് വിരുദ്ധ മുദ്രാവാക്യം മുഴക്കിയെത്തുന്ന വലതുപക്ഷ സംഘടന പ്രവര്‍ത്തകര്‍ മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് സിംഗ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു. ബറേലിയിലെ ഖൈലം ഗ്രാമത്തിലും സമാനമായ സംഭവമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The officer's Facebook post, which has been deleted, had said a "strange trend" has started of late -"to visit Muslim areas and raise slogans against Pakistan. Why? Are they (Muslims) Pakistanis?" The same thing had happened in Khailam village in Bareilly, Mr Singh's post said.

Keywords: Kasgang violence, BJP, IAS officer


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?