ശുഐബ് വധം സി ബി ഐ അന്വേഷിക്കുന്നതിന് ഹൈക്കോടതിയുടെ സ്‌റ്റേ; സര്‍ക്കാരിന് ആശ്വാസം
കൊച്ചി: (www.kvartha.com 14.03.2018) കണ്ണൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഐബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് സ്‌റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചാണു നടപടി. സിംഗിള്‍ ബെഞ്ച് ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും അന്വേഷണം കൃത്യമായ രീതിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഈമാസം 23ന് കേസില്‍ കോടതി വിശദമായ വാദം കേള്‍ക്കും.
മട്ടന്നൂര്‍ എടയന്നൂരില്‍ 2018 ഫെബ്രുവരി 12നാണു ശുഐബ് കൊല്ലപ്പെട്ടത്. മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് ബി. കമാല്‍ പാഷയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കൊലയ്ക്കു പിന്നിലെ വന്‍ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ നിലനില്‍ക്കുന്നതല്ല എന്ന് ശുഐബിന്റെ മാതാപിതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. സര്‍ക്കാറിനായി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദ്ര ശരണാണ് ഹാജരായത്.
രാഷ്ട്രീയ നേതാക്കള്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ 'ബ്രെയിന്‍ വാഷ്' ചെയ്തു ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്നതു പരസ്യമായ രഹസ്യമാണെന്നും ഇതിന് അറുതിയുണ്ടാകണം. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഫലപ്രദമായ അന്വേഷണം സിബിഐക്കു മാത്രമേ കഴിയൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതി നിര്‍ദേശിക്കുന്ന പക്ഷം കേസ് ഏറ്റെടുക്കാന്‍ തയാറാണെന്നു സിബിഐയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പോലീസ് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നതിനിടെ സംഭവം നടന്ന് 22ാം ദിവസംതന്നെ സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ചിെൻറ നടപടി അനുചിതമാണെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹരജി നൽകിയത്. അന്വേഷണത്തിൽ പോലീസിെൻറ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്ന് സർക്കാർ വാദിച്ചു. പ്രതികളെ തിരിച്ചറിയുകയും 11 പേരെ പിടികൂടുകയും ചെയ്തു. വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തു. അന്വേഷണം സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ശുഐബിെൻറ മാതാപിതാക്കൾ നൽകിയ ഹരജിയിൽ നിലപാട് വ്യക്തമാക്കാന്‍ പോലും സര്‍ക്കാറിന് അവസരം നല്‍കിയില്ല. ഹരജിക്കാരുെട വാദം മാത്രമാണ് കോടതി പരിഗണിച്ചത്. പത്രവാർത്തകളും എഫ്.െഎ.ആറും മാത്രം വായിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊല നടന്ന് 48 മണിക്കൂറിനുള്ളില്‍തന്നെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ഫെബ്രുവരി 12ന് നടന്ന കൊലപാതകത്തിൽ 18നുതന്നെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. 27ന് അഷ്കര്‍ എന്ന പ്രതിയേയും മാര്‍ച്ച് അഞ്ചിന് ബൈജു എന്ന പ്രതിയേയും അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് ആയുധങ്ങളെക്കുറിച്ച തുമ്പ് ലഭിച്ചത്. കേസ് ഡയറിയില്‍ കാര്യങ്ങളെല്ലാം വ്യക്തമായിരുന്നു.
മട്ടന്നൂര്‍ എടയന്നൂരില്‍ 2018 ഫെബ്രുവരി 12നാണു ശുഐബ് കൊല്ലപ്പെട്ടത്. മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസ് ബി. കമാല്‍ പാഷയാണു സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കൊലയ്ക്കു പിന്നിലെ വന്‍ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ നിലനില്‍ക്കുന്നതല്ല എന്ന് ശുഐബിന്റെ മാതാപിതാക്കളുടെ അഭിഭാഷകന്‍ വാദിച്ചു. സര്‍ക്കാറിനായി സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദ്ര ശരണാണ് ഹാജരായത്.
രാഷ്ട്രീയ നേതാക്കള്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ 'ബ്രെയിന്‍ വാഷ്' ചെയ്തു ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ ഉപയോഗിക്കുന്നുവെന്നതു പരസ്യമായ രഹസ്യമാണെന്നും ഇതിന് അറുതിയുണ്ടാകണം. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഫലപ്രദമായ അന്വേഷണം സിബിഐക്കു മാത്രമേ കഴിയൂ എന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതി നിര്‍ദേശിക്കുന്ന പക്ഷം കേസ് ഏറ്റെടുക്കാന്‍ തയാറാണെന്നു സിബിഐയും ഹൈക്കോടതിയെ അറിയിച്ചിരുന്നു.
പോലീസ് അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നതിനിടെ സംഭവം നടന്ന് 22ാം ദിവസംതന്നെ സി.ബി.െഎ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബെഞ്ചിെൻറ നടപടി അനുചിതമാണെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹരജി നൽകിയത്. അന്വേഷണത്തിൽ പോലീസിെൻറ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്ന് സർക്കാർ വാദിച്ചു. പ്രതികളെ തിരിച്ചറിയുകയും 11 പേരെ പിടികൂടുകയും ചെയ്തു. വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തു. അന്വേഷണം സി.ബി.െഎക്ക് വിടണമെന്നാവശ്യപ്പെട്ട് ശുഐബിെൻറ മാതാപിതാക്കൾ നൽകിയ ഹരജിയിൽ നിലപാട് വ്യക്തമാക്കാന്‍ പോലും സര്‍ക്കാറിന് അവസരം നല്‍കിയില്ല. ഹരജിക്കാരുെട വാദം മാത്രമാണ് കോടതി പരിഗണിച്ചത്. പത്രവാർത്തകളും എഫ്.െഎ.ആറും മാത്രം വായിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
കൊല നടന്ന് 48 മണിക്കൂറിനുള്ളില്‍തന്നെ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ഫെബ്രുവരി 12ന് നടന്ന കൊലപാതകത്തിൽ 18നുതന്നെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. 27ന് അഷ്കര്‍ എന്ന പ്രതിയേയും മാര്‍ച്ച് അഞ്ചിന് ബൈജു എന്ന പ്രതിയേയും അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് ആയുധങ്ങളെക്കുറിച്ച തുമ്പ് ലഭിച്ചത്. കേസ് ഡയറിയില്‍ കാര്യങ്ങളെല്ലാം വ്യക്തമായിരുന്നു.
എന്നാൽ, കേസ് ഡയറി പരിശോധിക്കണമെന്ന സര്‍ക്കാര്‍ വാദം കോടതി പരിഗണിച്ചില്ല. ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ കേസ് ഡയറി സീല്‍ ചെയ്ത കവറില്‍ സമര്‍പ്പിക്കാന്‍ തയാറാണ് എന്നും ഹരജിയിൽ വാദിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Shuhaib murder: HC Division Bench stays CBI probe, Kochi, News, Trending, High Court of Kerala, CBI, Probe, Appeal, Parents, Politics, Kerala.
Keywords: Shuhaib murder: HC Division Bench stays CBI probe, Kochi, News, Trending, High Court of Kerala, CBI, Probe, Appeal, Parents, Politics, Kerala.
Powered by Info News For You

Comments
Post a Comment