മടിക്കൈ ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരനെയും ഭാര്യയെയും പ്രതികളാക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കാന്‍ പിതാവിന്റെ റിവിഷന്‍ ഹരജി; വിചാരണയെ അനിശ്ചിതത്വത്തിലാക്കി നിയമപോരാട്ടം മുറുകി

കാഞ്ഞങ്ങാട്: (www.kasargodvartha.com 18.03.2018) മടിക്കൈ ജിഷ വധക്കേസില്‍ വിചാരണയെ അനിശ്ചിതത്വത്തിലാക്കി നിയമ പോരാട്ടം മുറുകി. ജിഷവധക്കേസില്‍ ഭര്‍തൃസഹോദരനെയും ഭാര്യയെയും പ്രതികളാക്കിയത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജിഷയുടെ പിതാവ് റിവിഷന്‍ ഹരജി ഫയല്‍ ചെയ്തതോടെയാണ് നിയമയുദ്ധം മുറുകിയത്. മടിക്കൈ കക്കാട്ടെ കുറുവാട്ട് രാജേന്ദ്രന്റെ ഭാര്യ ജിഷയെ(25) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ജിഷയുടെ ഭര്‍തൃവീട്ടില്‍ ജോലിക്കാരനായ ഒഡീഷ സ്വദേശി മദന്‍മാലികിനെയാണ് പോലീസ് പ്രതി ചേര്‍ത്തിരുന്നത്.

കവര്‍ച്ചാശ്രമം തടഞ്ഞപ്പോള്‍ മദന്‍മാലിക് ജിഷയെ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു പോലീസ് കേസ്. എന്നാല്‍ ജിഷയുടെ കൊലപാതകത്തിനുപിന്നില്‍ മദന്‍ മാലിക് മാത്രമല്ലെന്നും ജിഷയുടെ ഭര്‍തൃസഹോദരന്‍ ചന്ദ്രനും ഭാര്യ ശ്രീലേഖക്കും കൊലയില്‍ പങ്കുണ്ടെന്നും ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്നും ചൂണ്ടിക്കാട്ടി പിതാവ് വെസ്റ്റ് എളേരി പരിയാരത്ത് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍നായര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും മദന്‍മാലിക് മാത്രമാണ് പ്രതിയെന്നാണ് കണ്ടെത്തിയത്.

Kanhangad, Kasaragod, Kerala, News, Murder-case, High-Court, Crime, Father, Police.

ഇതിനിടെ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. വിചാരണക്കിടെ ജില്ലാകോടതി ചന്ദ്രനെയും ശ്രീലേഖയെയും കൂടി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പോലീസിന് നിര്‍ദേശം നല്‍കുകയും വിചാരണ താത്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു. എന്നാല്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ചന്ദ്രനും ശ്രീലേഖയും ഹൈക്കോടതിയെ സമീപിച്ചതോടെ ജില്ലാകോടതിയുടെ വിധി സ്‌റ്റേ ചെയ്യുകയായിരുന്നു. കുഞ്ഞികൃഷ്ണന്‍നായര്‍ നല്‍കിയ റിവിഷന്‍ഹരജിയുടെ അടിസ്ഥാനത്തില്‍ ജിഷ വധക്കേസിന്റെ മുഴുവന്‍ ഫയലുകളും എത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി ജില്ലാകോടതിക്ക് നിര്‍ദേശം നല്‍കി.2 012 ഫെബ്രുവരി 12ന് രാത്രിയാണ് ജിഷ ദാരുണമായി കൊലചെയ്യപ്പെട്ടത്.


മടിക്കൈ ജിഷ വധം; സി പി എം- സി പി ഐ നേതാക്കളടക്കം നിരവധി പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു

ജിഷ വധം; പുനരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് പ്രതി മദന്‍മാലികിനെ ജയിലില്‍ ചോദ്യം ചെയ്തു


ജിഷയെ കൊലപ്പെടുത്താന്‍ പ്രതി മദന്‍മാലികിന് നല്‍കിയ ക്വട്ടേഷന്‍തുക 25,000

'ബോസ് പറഞ്ഞിട്ടാണ് അത് ചെയ്തത്'; ജിഷ വധക്കേസില്‍ ഭര്‍തൃസഹോദരന്റെയും ഭാര്യയുടെയും പങ്ക് പുറത്തായത് പ്രതി മദന്‍മാലികിന്റെ സഹതടവുകാരോടുള്ള വെളിപ്പെടുത്തല്‍, വഴിത്തിരിവുണ്ടായത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍

പ്രമാദമായ ജിഷ വധം: വിചാരണ തുടങ്ങി, ഭര്‍ത്താവും ഭര്‍തൃസഹോദരന്റെ ഭാര്യയും ഉള്‍പ്പെടെ നാലുപേരെ വിസ്തരിക്കും

ജിഷ വധക്കേസ്: വിചാരണ ബുധനാഴ്ച

ജിഷ വധക്കേസ്: പ്രതിക്ക് ജാമ്യം

ജിഷ വധക്കേസ്; വിചാരണ 27 ലേക്ക് മാറ്റി

ജിഷ വധക്കേസില്‍ ഗൂഡാലോചന ഇനിയും പുറത്തുവന്നില്ല; പിതാവ് വീണ്ടും നിയമയുദ്ധത്തിലേക്ക്

ജിഷ വധക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും വഴിമുട്ടുന്നു

ജിഷ വധം: ഹൈ്‌ക്കോടതി ഉത്തരവിനെ തുടര്‍ന്ന് വിചാരണ നിര്‍ത്തിവെച്ചു

പ്രമാദമായ ജിഷ വധക്കേസില്‍ വിചാരണ 13ന് തുടങ്ങും

ജിഷാ വധം: കേസ് സി.ബി.ഐക്ക് വിടണം; ബന്ധുക്കള്‍ ഹൈക്കോടതിയില്‍

ജിഷാ­വധം: തുട­ര­ന്വേ­ഷ­ണം വേ­ണ­മെന്ന കോടതി ഉത്ത­ര­വ് പോലീ­സി­ന് കിട്ടി

ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ മദനന്‍ മാത്രമെന്ന് പ്രോസിക്യൂഷന്‍

ജിഷയെ കൊലപ്പെടുത്തിയത് കവര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് തെളിഞ്ഞു

യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, Murder-case, High-Court, Crime, Father, Police, Jisha murder case; Father revision petition submitted.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?