അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ മീററ്റില്‍ മഹായാഗം; യാഗത്തില്‍ കത്തിക്കുന്നത് 500 ക്വിന്റല്‍ വിറക്

മീററ്റ്: (www.kvartha.com 19.03.2018) അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ മഹായാഗം നടത്താനൊരുങ്ങി സമിതി. ശ്രീ ആയുത്ചാന്ദി മഹായാഗ സമിതിയാണ് യാഗം നടത്തുന്നത്. മീററ്റിലാണ് രസകരമായ സംഭവം നടക്കാന്‍ പോകുന്നത്. ഒന്‍പത് ദിവസം നീളുന്ന യാഗത്തില്‍ 350 ഓളം ബ്രാഹ്മണര്‍ പങ്കെടുക്കുന്നുണ്ട്.

ലക്ഷ്യം അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയാണെങ്കിലും 500 ക്വിന്റല്‍ മാവിന്റെ വിറകാണ് യാഗത്തിനായി ഉപയോഗിക്കുന്നത്. 108 ഹോമകുണ്ഡങ്ങള്‍ ആണ് യാഗത്തിനായി സജ്ജീകരിച്ചിരിക്കുന്നത്.

അതേസമയം മതത്തിന്റെ പരിധിയില്‍ പെട്ട കാര്യമായതിനാല്‍ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് യുപി മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി.

9-day-long 'Mahayagya' in Meerut to suppress pollution, to burn 500 quintals mango wood

ഇത്രയും വിറക് കത്തിക്കുന്നത് തീര്‍ച്ചയായും അന്തരീക്ഷ മലിനീകരണമുണ്ടാക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ല. ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത് പോലും പ്രശ്‌നമുണ്ടാക്കുമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജ്യണല്‍ ഓഫീസറായ ആര്‍ കെ ത്യാഗി ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Refusing to intervene in the matter as "it is related to a particular religion," the Uttar Pradesh Pollution Control Board said there was no policy under which a probe can be issue in the matter.

Keywords: National, UP, Pollution 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?