യുപിയിലെ തിരിച്ചടി; ബിജെപിക്ക് ഇപ്പോള്‍ 274 ലോക്‌സഭ എം. പിമാര്‍; 2014നേക്കാള്‍ എട്ട് പേര്‍ കുറഞ്ഞു

ന്യൂഡല്‍ഹി: (www.kvartha.com 15.03.2018) യുപി ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ലോക്‌സഭയിലെ ബിജെപി എം പിമാരുടെ എണ്ണം 274 ആയി താഴ്ന്നു.  2014 ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപിക്ക് 282 എം പിമാരാണ് ലോക്‌സഭയില്‍ ഉണ്ടായിരുന്നത്. പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 272 എം പിമാരാണ്.

എന്നാല്‍ ബിജെപിക്ക് ലോക്‌സഭയില്‍ ഭൂരിപക്ഷം നഷ്ടമായതായി കോണ്‍ഗ്രസ് വാദിച്ചു. ബിജെപിക്ക് 271 എം പിമാരേ നിലവില്‍ ഉള്ളുവെന്ന് കോണ്‍ഗ്രസ് പറയുന്നു. വിമത ബിജെപി എം.പിമാരായ കീര്‍ത്തി ആസാദിനേയും ശത്രുഘ്‌നന്‍ സിന്‍ഹയേയും കണക്കിലെടുക്കരുതെന്നും കോണ്‍ഗ്രസ്.

National, BJP, Lok Sabha, MPs

ബുധനാഴ്ച നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ യുപിയിലെ മൂന്ന് ലോക്‌സഭ സീറ്റും ബിജെപിക്ക് നഷ്ടമായിരുന്നു. ബിജെപി ഉരുക്കുകോട്ടയായ ഗോരഖ് പൂരും ഫുല്പുരും ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി.

ദളിത്, മുസ്ലീം മറ്റ് പിന്നോക്ക വിഭാഗക്കാരുടെ വോട്ടുകളാണ് ഗോരഖ്പൂരില്‍ വിജയിച്ച സമാജ് വാദി പാര്‍ട്ടിക്ക് അനുകൂലമായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A consolidation of OBC, Dalit and Muslim votes powered Samajwadi Party candidates to victory in Gorakhpur, a seat represented by Chief Minister Yogi Adityanath for five successive terms and Phulpur, which elected his deputy Keshav Prasad Maurya in the 2014 Lok Sabha polls. BJP had won Phulpur for the first time.

Keywords: National, BJP, Lok Sabha, MPs



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?