വിഷു ഈസ്റ്റര്‍ ആഘോഷത്തിന് വ്യാജ മദ്യം ഒഴുക്കാന്‍ ശ്രമം: മലമുകളിലെ വന്‍ വാറ്റുകേന്ദ്രം സിനിമാ സ്‌റ്റൈലില്‍ എത്തിയ എക്‌സൈസ് സംഘം തകര്‍ത്തു; 155 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും പിടികൂടി

തളിപ്പറമ്പ്: (www.kvartha.com 24.03.2018) വിഷു ഈസ്റ്റര്‍ ആഘോഷത്തിന് വ്യാജ മദ്യം ഒഴുക്കാന്‍ ശ്രമം. മലമുകളിലെ വന്‍ വാറ്റുകേന്ദ്രം സിനിമാ സ്‌റ്റൈലില്‍ എത്തിയ എക്‌സൈസ് സംഘം തകര്‍ത്തു. കേന്ദ്രത്തില്‍ നിന്നും 155 ലിറ്റര്‍ വാഷും, വാറ്റുപകരണങ്ങളും സംഘം പിടികൂടി.

ആലക്കോട് റെയിഞ്ചിലെ മാതമംഗലം താറ്റിയാട് ഭാഗത്ത് നടത്തിയ റെയിഡിലാണ് താറ്റിയാട് മലമുകളിലെ തോട്ടുചാലില്‍ പ്രവര്‍ത്തിച്ചിരുന്ന വന്‍ ചാരായ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്്. ഉടമസ്ഥനില്ലാത്ത നിലയില്‍ പ്ലാസ്റ്റിക് കുടങ്ങളിലും അലൂമിനിയം കലങ്ങളിലുമായി ചാരായം വാറ്റാന്‍ തയ്യാറാക്കി സൂക്ഷിച്ചു വെച്ച 155 ലിറ്ററോളം വാഷും, വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത് . പ്രതികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

Fake liquor making unit busted, Police, News, Local-News, Case, Raid, Kerala

ഈസ്റ്റര്‍, വിഷു എന്നിവ പ്രമാണിച്ച് വന്‍തോതില്‍ ചാരായം വാറ്റി സമീപ പ്രദേശങ്ങളില്‍ വില്‍പന നടത്താനുള്ള നീക്കമാണ് എക്‌സൈസിന്റെ റെയിഡിലൂടെ ഇല്ലാതാക്കിയത്. തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.നൗഷാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.പി.മധുസൂദനന്‍ , എ.അസീസ്, സി.ഇ.ഒ എം.ഗോവിന്ദന്‍, ഡ്രൈവര്‍ പുരുഷോത്തമന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fake liquor making unit busted, Police, News, Local-News, Case, Raid, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?