ഒരമ്മയ്ക്ക് സ്വന്തം ചോരയോട് ഇങ്ങനെ ക്രൂരത കാട്ടാനാകുമോ? അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് പാലിനുവേണ്ടി നിര്‍ത്താതെ കരഞ്ഞു; പ്രകോപിതയായ യുവതി അരിവാളുകൊണ്ട് കുഞ്ഞിനെ കഴുത്തറുത്തുകൊന്നു

ഭോപ്പാല്‍: (www.kvartha.com 09.02.2018) അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് പാലിനുവേണ്ടി നിര്‍ത്താതെ കരഞ്ഞു. പ്രകോപിതയായ യുവതി അരിവാളുകൊണ്ട് കുഞ്ഞിനെ കഴുത്തറുത്തുകൊന്നു. മധ്യപ്രദേശിലെ ധാറില്‍ കഴിഞ്ഞദിവസമാണ് ക്രൂരമായ കൊലപാതകം നടന്നത്. കൊലനടന്ന് നാലുമണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു.

വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്താണ് യുവതി ഒരു വയസുള്ള തന്റെ സ്വന്തം കുഞ്ഞിനെ അരിവാളുപയോഗിച്ച് കഴുത്തു മുറിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ കരച്ചില്‍ പെട്ടെന്ന് കേള്‍ക്കാതാകുകയും തൊട്ടു പിന്നാലെ വാതില്‍ അടച്ച് യുവതി കുട്ടി ഇല്ലാതെ തനിച്ച് ബന്ധുവീട്ടിലേക്ക് പോവുകയും ചെയ്തതു നാട്ടുകാര്‍ക്ക് സംശയത്തിനിട നല്‍കി. ഇതേതുടര്‍ന്ന് അടുത്തു താമസിച്ചു വന്നിരുന്ന യുവതിയുടെ ഒരു ബന്ധുവും നാട്ടുകാരില്‍ ചിലരും വീട്ടിലെത്തി വാതില്‍ തള്ളിത്തുറന്ന് നോക്കിയതോടെയാണ് കുഞ്ഞ് രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്.

Woman Slit Throat Of Baby Crying Constantly For Milk: Madhya Pradesh Cops, Bhoppal, News, Local-News, Madhya pradesh, Crime, Criminal Case, Police, Arrested, Murder case, National

അടുക്കളയില്‍ തിരക്കിട്ട് ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് പാലിനു വേണ്ടി നിര്‍ത്താതെ കരഞ്ഞതാണ് യുവതിയെ പ്രകോപിപ്പിച്ചത്. ഇതോടെ നിയന്ത്രണം നഷ്ടമായ യുവതി അരിവാള്‍ എടുത്ത് കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Keywords: Woman Slit Throat Of Baby Crying Constantly For Milk: Madhya Pradesh Cops, Bhoppal, News, Local-News, Madhya pradesh, Crime, Criminal Case, Police, Arrested, Murder case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?