മുസ്ലീങ്ങളെ പാക്കിസ്ഥാനിലേയ്ക്കല്ല, യൂറോപ്പിലേയ്ക്കാണ് അയക്കേണ്ടത്: അസം ഖാന്‍

ലഖ്‌നൗ: (www.kvartha.com 04.02.2018) അയോധ്യയില്‍ രാമക്ഷേത്രം എതിര്‍ക്കുന്ന മുസ്ലീങ്ങളെ പാക്കിസ്ഥാനിലേയ്ക്ക് അയക്കണമെന്ന് പറഞ്ഞ യുപി ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ് വിക്കെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. മുസ്ലീങ്ങളെ പാക്കിസ്ഥാനിലേയ്ക്കല്ല, മറിച്ച് യൂറോപ്പിലേയ്ക്കും യുഎസിലേയ്ക്കുമാണ് അയക്കേണ്ടതെന്നും അസം ഖാന്‍ പറഞ്ഞു.

അവരെന്തിനാണ് മുസ്ലീങ്ങളെ ഭക്ഷണം പോലുമില്ലാത്ത രാജ്യങ്ങളിലേയ്ക്ക് അയക്കാന്‍ ആഗ്രഹിക്കുന്നത്? സമ്പത്തുള്ള യുഎസിലേയ്ക്കും യൂറോപ്പിലേയ്ക്കുമല്ലേ മുസ്ലീങ്ങളെ അയക്കേണ്ടത്? എന്നും അസംഖാന്‍ ചോദിച്ചു.

Azam Khan, Samjajwadi Party, Shia Waqf Board, Waseem Rizvi, Ram Temple Dispute, Ayodhya, Uttar Pradesh

റിസ് വിയുടെ പരാമര്‍ശത്തിനെതിരെ നിരവധി ഷിയ പണ്ഡിതര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് വര്‍ഗീയത വിതയ്ക്കാന്‍ ശ്രമിക്കുന്ന റിസ് വിയെ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

റിസ് വി ക്രിമിനല്‍ ആണെന്നും മറ്റുള്ളവരുടെ സ്വത്തുവകകള്‍ സ്വന്തമാക്കുന്നതിലും വഖഫ് ബോര്‍ഡിന്റെ സ്വത്തുകള്‍ അനധികൃതമായി വിറ്റതിലും അയാള്‍ പ്രതിയാണെന്ന് ഷിയ ഉലമ കൗണ്‍സില്‍ പ്രസിഡന്റ് മൗലാന ഇഫ്‌തെഖര്‍ ഹുസൈന്‍ ഇങ്ക്വിലാബി ആരോപിച്ചു. സിബി-സി ഐഡിയുടെ കുറ്റപത്രത്തിലും റിസ് വി പ്രതിപട്ടികയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Rizvi's remarks evoked a sharp response from the Shia clerics who demanded his arrest for trying to communalise the atmosphere.

Keywords: Azam Khan, Samjajwadi Party, Shia Waqf Board, Waseem Rizvi, Ram Temple Dispute, Ayodhya, Uttar Pradesh





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?