പാഡ് മാന് പാക്കിസ്ഥാനില്‍ വിലക്ക്

കറാച്ചി: (www.kvartha.com 11.02.2018) അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ പാഡ് മാന് പാക്കിസ്ഥാനില്‍ വിലക്ക്. വിലകുറഞ്ഞ സാനിട്ടറി നാപ്കിനുകള്‍ നിര്‍മ്മിച്ച് ചരിത്രത്തില്‍ ഇടം നേടിയ അരുണാചലം മുരുകാനന്ദത്തെ വെള്ളിത്തിരയില്‍ പുനസൃഷ്ടിക്കുന്നത് അക്ഷയ് കുമാറാണ്.

ചിത്രത്തില്‍ ആര്‍ത്തവവും മറ്റുമുള്ള കാര്യങ്ങള്‍ പ്രതിപാദിക്കുന്നതിനാല്‍ റിലീസിംഗിന് അനുമതി നല്‍കാനാകില്ലെന്നാണ് ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. പാക്കിസ്ഥാന്റെ സംസ്‌ക്കാരത്തിനും പാരമ്പര്യത്തിനും എതിരാണ് ചിത്രമെന്നും ഫെഡറല്‍ സെന്‍സര്‍ ബോര്‍ഡ് അംഗം ഇഷാഖ് അഹമ്മദ് പറയുന്നു.

Akshay Kumar, Sonam Kapoor, padman, Radhika Apte, Akshay Kumar Radhika Apte, PadMan Pakistan

പാഡ് മാന്‍ മാത്രമല്ല, പത്മാവതും പാക്കിസ്ഥാനില്‍ റിലീസ് ചെയ്യില്ല. മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ഇതിന് സെന്‍സര്‍ ബോര്‍ഡ് നല്‍കുന്ന ന്യായീകരണം.

ആര്‍ ബാല്‍കിയാണ് ചിത്രത്തിന്റെ സംവിധായകന്‍. രാധിക ആപ്‌തേ, സോനം കപൂര്‍ എന്നിവര്‍ പ്രധാന റോളുകളിലെത്തുന്നു. ആദ്യ ദിനം 10.26 കോടി രൂപ സമ്പാദിച്ച് പാഡ് മാന്‍ ഇന്ത്യയില്‍ മുന്നേറുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Well-known Pakistani filmmaker Syed Noor said that there was a need to speak to the local film distributors and exhibitors about the films they import from other countries. "Not only this film 'Padman' but I think even 'Padmaavat' should not have been released in Pakistan as it portrays Muslims in a very negative light," Noor said.

Keywords: Akshay Kumar, Sonam Kapoor, padman, Radhika Apte, Akshay Kumar Radhika Apte, PadMan Pakistan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?