കുമ്മനത്തിന്റെ സമരത്തിന് പിന്തുണ നല്‍കി കൈകെട്ടിയ മഹിളാ മോര്‍ച്ച നേതാവിനേയും ചേര്‍ത്ത് അപവാദ പ്രചാരണം; കണക്കിന് കൊടുത്ത് ലസിത

തിരുവനന്തപുരം: (www.kvartha.com 26.02.2018) ആദിവാസി യുവാവ് മധുവിനെ ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകള്‍ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സോഷ്യല്‍ മീഡിയയില്‍ കൈകള്‍ കെട്ടിയ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തക ലസിത പാലക്കിലും കുമ്മനത്തിന് പിന്തുണ അറിയിച്ച് കൈകള്‍ കെട്ടിയ ചിത്രം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ കുമ്മനത്തേയും ലസിതയേയും അപവാദ പ്രചരണങ്ങള്‍ കൊണ്ട് മൂടുകയായിരുന്നു.

രാജേട്ടന്റെ പ്രതിഷേധത്തില്‍ പങ്കു ചേരുന്നു. മധുവിന് നീതി വേണം, ആദിവാസികള്‍ക്ക് അവര്‍ക്ക് അര്‍ഹമായത് കിട്ടണം. എന്ന് പറഞ്ഞുകൊണ്ട് ലസിത പാലക്കല്‍ കുമ്മനം രാജശേഖരന്റെ കൈ കെട്ടി പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നത്. ഇതോടെയാണ് ഇത്തരത്തിലുള്ള ഹീനമായ ആക്രമണം ലസിതയ്ക്ക് നേരെ തുടങ്ങിയത്. രണ്ടായിരത്തിലധികം ലൈക്കുകളും അഞ്ഞൂറോളം ഷെയറും ആ പോസ്റ്റിനും കിട്ടിയിരുന്നു.


Poster against Lasitha Palakkil and Kummanam, Thiruvananthapuram, News, Politics, Facebook, Poster, Criticism, Kerala

ട്രോളേണ്ടവര്‍ക്ക് ട്രോളാം എന്ന് പറഞ്ഞ് തന്നെയാണ് ലസിത പാലക്കല്‍ ഈ പോസ്റ്റിട്ടതും. വലിയ വിലകൊടുത്തു വെച്ച കണ്ണടകള്‍ ഉണ്ടായിട്ടു പോലും മധുവിനെപ്പോലുള്ളവരുടെ വിശപ്പ് കാണാന്‍ കഴിയാത്ത ഭരണാധികാരികളുടെ കണ്ണ് ഈ പ്രതിഷേധം കൊണ്ട് തുറപ്പിക്കാം എന്ന മോഹമൊന്നുമില്ല. എന്നാലും ഒരു നേരത്തെ അന്നത്തിന് വേണ്ടി ഒരു പാവം മനുഷ്യനെ തല്ലി കൊന്നവരോടുള്ള പ്രതികാരം ഇങ്ങനെയല്ല പറയേണ്ടത്. എന്നാലും പ്രതികരിക്കാത്ത മുഖ്യനോട് ഒരു വാക്ക്, ഇനിയെങ്കിലും രാജിവച്ച് പോയിക്കൂടെ. എന്നെ ട്രോളേണ്ടവര്‍ക്ക് ട്രോളാം. കുമ്മനം ജിക്ക് സപ്പോര്‍ട്ട് ഇതായിരുന്നു ലസിതയുടെ പോസ്റ്റ്.

ലസിത പാലക്കല്‍ സ്വന്തം വാളില്‍ ഇട്ട പോസ്റ്റിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് അതിനിന്ദ്യമായ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് പലരും സോഷ്യല്‍ മീഡിയയില്‍ ഇത് ഷെയര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ ഇതിന് മുമ്പും എതിര്‍ പാര്‍ട്ടിക്കാരുടെയും വിമര്‍ശകരുടെയും ആക്രമണത്തിന് വിധേയയായിട്ടുള്ള ആളാണ് ലസിത പാലക്കല്‍. സംഘപരിവാര്‍ അനുഭാവിയായ ഇവര്‍ യുവമോര്‍ച്ച ഭാരവാഹിയുമാണ്. എന്നാല്‍ ഒരുതരത്തിലും ന്യായീകരിക്കാന്‍ പറ്റാത്ത തരത്തിലുള്ള ക്രൂരമായ ആക്രമണവും നിന്ദ്യമായ പരാമര്‍ശങ്ങളുമാണ് ലസിത പാലക്കലിനെതിരെ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ലസിത പാലക്കലിന്റെ വാളില്‍ നിന്നും എടുത്ത ചിത്രം പ്രചരിപ്പിക്കുന്നത് രണ്ട് സന്ദേശങ്ങളുമായിട്ടാണ്. സംഘികള്‍ കെട്ടിയിട്ട് പീഡിപ്പിച്ചതില്‍ നീതി തേടി ലസിത, ലോഡ്ജില്‍ അനാശാസ്യ പരിപാടികള്‍ നാട്ടുകാര്‍ കയ്യോടെ പൊക്കി, ശ്രീ കുമ്മനത്തോടൊപ്പം ഈ രണ്ട് പോസ്റ്റുകളാണ് വൈറലാകുന്നത്. ലസിത തന്നെ ഈ രണ്ട് പോസ്റ്റുകളും സ്വന്തം വാളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഈ വിദ്വേഷ ട്രോളുകളും വിമര്‍ശകര്‍ക്കുള്ള മറുപടിയും ലസിത പാലക്കല്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ലസിതയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം;

ഒളിവില്‍ കഴിയാന്‍ അഭയം നല്‍കിയ വീട്ടിലെ പന്ത്രണ്ടുകാരിയോട് വാത്സല്യം തോന്നേണ്ടതിനു പകരം മറ്റു വികാരങ്ങള്‍ തോന്നിയ കോവാലന് സിന്ദാബാദ് വിളിക്കുന്ന അടിമകളില്‍ നിന്നും മാന്യത എന്നൊന്ന് ആരും പ്രതീക്ഷിക്കുന്നില്ല....

നാട്ടില്‍ കണ്ടവനെ കെട്ടിപ്പിടിച്ചു ചുംബിക്കുന്നവരെ പുരോഗമന ചിന്ത ആയി കണ്ടു ന്യായീകരിക്കുന്നവര്‍ക്ക് അമ്മ ആരാണ് പെങ്ങള്‍ ആരാണ് എന്ന ബോധം ഇല്ലാതെ വരുന്നത് സര്‍വ സാധാരണം....

ഫിദല്‍ കാസ്‌ട്രോയില്‍ തുടങ്ങി ഒളിവില്‍ ജീവിച്ച നേതാക്കളുടെ ജീവിതം മാതൃക ആക്കുന്ന ഈ സൈബര്‍ പോരാളികള്‍ നാട്ടില്‍ അറിയപ്പെടുന്നത് സഖാക്കള്‍ എന്ന പേരില്‍...

ഈ കൂട്ടത്തിലെ ആകാശുമാരെ മാത്രം സമൂഹം പേടിച്ചാല്‍ പോര ദേവ് ജിത്തുമാരെയും പേടിക്കേണ്ടിയിരിക്കുന്നു... പരാതി കൊടുക്കേണ്ടവര്‍ നേതാക്കളാ അവര്‍ക്ക് വിട്ട് കൊടുക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Poster against Lasitha Palakkil and Kummanam, Thiruvananthapuram, News, Politics, Facebook, Poster, Criticism, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?