ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ത്തി ബജറ്റ് അവതരണം, കര്‍ഷകര്‍ക്കും സാധാരണകാരനും ഊന്നല്‍ നല്‍കിയ ബജറ്റില്‍ റെയില്‍വെയ്ക്കും ജനപ്രധിനിധികള്‍ക്കും വാരികോരി നല്‍കി, ജയ്റ്റ്‌ലി മുന്നില്‍ കണ്ടത് 2019 ലെ തിരഞ്ഞെടുപ്പോ?

ന്യൂഡല്‍ഹി:(www.kvartha.com 01/02/2018) ബജറ്റ് അവതരണം ഏതെങ്കിലും ഒരു ഭാഷയില്‍ മാത്രം അവതരിപ്പിക്കുന്ന പതിവായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍ നിന്ന് മാറി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇംഗ്ലീഷും ഹിന്ദിയും ഇടകലര്‍ത്തിയാണ് തന്റെ അഞ്ചാമത്തെ പൊതുബഡ്ജറ്റ് അവതരിപ്പിച്ചത്. വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ ഇംഗ്ലീഷില്‍ ആരംഭിച്ച പ്രസംഗം ജയ്റ്റ്‌ലി വളരെ പെട്ടെന്ന് തന്നെ ഹിന്ദിയിലേക്ക് മാറ്റി. ഇതാദ്യമായാണ് ഒരു ധനമന്ത്രി ഇംഗ്ലീഷിലും ഹിന്ദിയിലും ബഡ്ജറ്റ് പ്രസംഗം നടത്തുന്നത്.

വസന്തപഞ്ചമി ദിനത്തില്‍ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. വസന്തകാലം ശുഭാപ്തി വിശ്വാസത്തിന്റെ കാലമാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു ജയ്റ്റ്‌ലി പ്രസംഗം തുടങ്ങിയത്.

News, New Delhi, National, Budget, Petrol, Agriculture, Railway, Budget 2018; mainly focus on agriculture sector

ഉത്തരേന്ത്യയിലെ ഗ്രാമീണ മേഖലയില്‍ ഉള്ളവരുമായി കൂടുതല്‍ ബന്ധപ്പെടുക എന്ന ലക്ഷ്യത്തോട് കൂടിയാണ് മന്ത്രി ഹിന്ദിയില്‍ പ്രസംഗിച്ചതെന്ന് ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബഡ്ജറ്റില്‍ മന്ത്രി ഊന്നല്‍ നല്‍കിയതും കാര്‍ഷിക- ഗ്രാമീണ മേഖലയ്ക്കായിരുന്നു.

കാര്‍ഷിക മേഖലയോടൊപ്പം തന്നെ റെയില്‍വേ വികസനത്തിനും സുരക്ഷയ്ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. അതുപോലെ സ്ത്രീകളുടെ ഉന്നമനവും സൗജന്യ ചികിത്സ പദ്ധതികളും സൗജന്യ ഗ്യാസ് കണക്ഷനുകള്‍, വീട് വൈദ്യുതികരണം തുടങ്ങി സാധാരണകാരന് സന്തോഷിപ്പിക്കാന്‍ ആവുന്ന രീതിയില്‍ ജയ്റ്റ്‌ലി ശ്രമിച്ചിട്ടുണ്ട്.

ജനപ്രധികളെയും ഇത്തവണ ജയ്റ്റ്‌ലി സന്തോഷിപ്പിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നിവരുടെ ശമ്പളം വര്‍ധിപ്പിച്ചപ്പോള്‍ എം പി മാരുടെ ശമ്പളം അഞ്ചുവര്‍ഷം കൂടുമ്പോള്‍ വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. എല്ലാ മേഖലയിലേക്കും പ്രധാന്യം നല്‍കി എന്ന് തോന്നുന്ന രീതിയില്‍ സര്‍ക്കാരിന്റെ അഞ്ചാമത്തതും അവസാനത്തതുമായ ബജറ്റ് അവതരിപ്പിച്ചത്.

രാജ്യം സാമ്പത്തിക വള്‍ര്‍ച്ചയിലൂടെ പാതയിലാണെന്നു പറഞ്ഞ ബജറ്റ് ഡിജിറ്റല്‍ കറന്‍സിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. നികുതിയില്‍ മാറ്റം വരുത്തിയില്ല. ടി വി, മൊബൈല്‍ ഫോണ്‍ തുടങ്ങി 25ളം ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കുന്ന ബജറ്റില്‍ എക്‌സൈസ് തീരുവ എടുത്തുമാറ്റിയപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും.

എന്റെ ലക്ഷ്യം ശരിയായിരിക്കുമ്പോള്‍ കാറ്റ് എനിക്ക് അനൂകൂലമായി വീശും അപ്പോള്‍ ഞാന്‍ പറക്കും. അതിന് ഇത്രയും ഉചിതമായ മറ്റൊരു ദിവസം ഇല്ല എന്ന് പറഞ്ഞു കൊണ്ടാണ് ജയ്റ്റ്‌ലി പ്രസംഗം അവസാനിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Budget, Petrol, Agriculture, Railway, Budget 2018; mainly focus on agriculture sector


< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?