പശ്ചിമബംഗാളിലെ രണ്ട് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്; വോട്ടിംഗ് പുരോഗമിക്കുന്നു

കൊൽക്കത്ത: (www.kvartha.com 29.01.2018) പശ്ചിമ ബംഗാളിൽ രണ്ട് മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന വോട്ടിംഗ് പുരോഗമിക്കുന്നു. ഉലുബെരിയ, നവോപോര എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉലുബെരിയയിൽ ലോക്സഭയിലേയ്ക്കും നവോപോരയിൽ നിയമസഭയിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഭരണകക്ഷിയായ തൃണമുൽ കോൺഗ്രസും പ്രതിപക്ഷമായ ബിജെപിയും തമ്മിൽ കടുത്ത മൽസരമാണിവിടെ നടക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

West Bengal, bypolls, Lok Sabha, assembly seats

ഉലുബെരിയ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ ടി എം സി നേതാവ് സുൽത്താൻ അഹമ്മദ്, കോൺഗ്രസ് എം. എൽ എ മധുസൂദൻ ഘോഷ് എന്നിവരുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ്. സിപിഐ എം സ്ഥാനാർത്ഥിയായി സബിറുദ്ദീനു മുല്ലയും കോൺഗ്രസ് സ്ഥാനാർത്ഥിയായി എസ് കെ മദസ്സർ ഹുസൈനുമാണ് മൽസരിക്കുന്നത്. അതേസമയം ബിജെപി ഹിന്ദുവായ അനുപം മാലിക്കിനെയാണ് സ്ഥാനാർത്ഥിയാക്കിയത്. ഇത് കൂടാതെ അഞ്ചോളം സ്ഥാനാർത്ഥികൾ സ്വതന്ത്രരായി മൽസരിക്കുന്നുണ്ട്.

നവോപോരയിൽ സുനിൽ സിംഗാണ് ടി എം സി സ്ഥാനാർത്ഥി. സിപി എം സ്ഥാനാർത്ഥി ഗാർഗി ചാറ്റർജിയും കോൺഗ്രസ് സ്ഥാനാർത്ഥി ഗൗതം ബോസുമാണ്. ബിജെപി സ്ഥാനാർത്ഥി സന്ദീപ് ബാനർജിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: In Noapara, the TMC has fielded Sunil Singh, the CPI(M) Gargi Chatterjee. Goutam Bose of the Congress and Sandip Banerjee of the BJP are the other contestants from the seat.

Keywords: West Bengal, bypolls, Lok Sabha, assembly seats


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?