ജവഹര്‍ലാല്‍ നെഹ് റു യൂണിവേഴ്‌സിറ്റിയില്‍ 74 ശതമാനം അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കി; ക്ലാസുകള്‍ ബഹിഷ്‌കരിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

ന്യൂഡല്‍ഹി: (www.kvartha.com 23.01.2018) ജവഹര്‍ലാല്‍ നെഹ് റു യൂണിവേഴ്‌സിറ്റിയില്‍ 74 ശതമാനം അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് രണ്ട് ഡിപാര്‍ട്ട്‌മെന്റുകളിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹുഷ്‌കരിച്ച് പ്രതിഷേധിച്ചു. സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍, സ്‌കൂള്‍ ഓഫ് ലാങ്വേജസ് എന്നീ വകുപ്പുകളിലെ വിദ്യാര്‍ത്ഥികളാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ചത്. ജെ എന്‍ യു വിദ്യാര്‍ത്ഥി യൂണിയന്റെ ആഹ്വാനപ്രകാരമായിരുന്നു ബഹിഷ്‌കരണം.

JNU, Jawaharlal Nehru University, JNU attendance, JNU protest

അക്കാഡമിക് കൗണ്‍സില്‍ മീറ്റിംഗില്‍ ചര്‍ച്ച ചെയ്യാത്ത കാര്യമാണ് വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്പിക്കുന്നതെന്ന് യൂണിയന്‍ ആരോപിച്ചു. സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ്, ആര്‍ട്ട്‌സ് ആന്‍ഡ് ആസ്‌തെറ്റിക്‌സ് എന്നീ വകുപ്പുകളിലെ വിദ്യാര്‍ത്ഥികളോടും യൂണിയന്‍ ബഹിഷ്‌കരണത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: The students` protest is over an administration order which mandated minimum 75 per cent attendance for all students to qualify for exams. Scholars are refusing to comply with the order calling it against the JNU culture and arguing that making them lecture-bound would hamper the otherwise free flow of knowledge.

Keywords: JNU, Jawaharlal Nehru University, JNU attendance, JNU protest




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?